ആലപ്പുഴ: ദേശീയപാതയിലും സംസ്ഥാന പാതയിലും അപകടകരമായ മരങ്ങളും മരകൊമ്പുകളും ജനങ്ങളെ ഭീതിയാഴ്ത്തുന്നു. ഇത്തരം മരങ്ങള്‍ മുറിച്ചുമാറ്റുന്നതില്‍ വകുപ്പുകള്‍ തമ്മിലുള്ള കിടമത്സരം തടസ്സമാകുന്നു.
പൊതുസ്ഥലങ്ങളില്‍ നില്ക്കുന്ന മരങ്ങള്‍ മുറിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സോഷ്യല്‍ ഫോറസ്റ്ററി വിഭാഗമാണ്. പൊതുമരാമത്ത് പണികള്‍ നടക്കുമ്പോള്‍ തടസമായി നില്കുന മരങ്ങളോ മരകൊമ്പുകളോ മുറിക്കണമെങ്കില്‍ പോലും സോഷ്യല്‍ ഫോറസ്റ്ററി വിഭഗത്തിന്റെ അനുമതി വേണം. ഇത് പലപ്പോഴും കാലതാമസത്തിനും അപകടങ്ങള്‍ക്കും കാരണമാകുന്നു.
റോഡില്‍ ഗതാഗതതടസം സൃഷ്ടിച്ച് നില്ക്കുന്ന മരങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കേണ്ടത് ട്രാഫിക് സുരക്ഷാ കമ്മറ്റിയാണ്. എന്നാല്‍ കമ്മറ്റി പേരിന് മാത്രമെയുളളുവെന്നും പ്രവര്‍ത്തന കാര്യങ്ങളില്‍ പിന്നോട്ടാണെന്നും ആക്ഷേപമുണ്ട്. ഏതെങ്കിലുമൊരു വകുപ്പ് അപകടകരമായ മരങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്കിയാലും തീരുമാനങ്ങള്‍ എടുക്കുന്നത് അപകടങ്ങള്‍ക്കു ശേഷമാണ്. അപകടംമുണ്ടായികഴിയുമ്പോഴാണ് പലപ്പോഴും വകുപ്പുകള്‍ പ്രവര്‍ത്തന സജ്ജമാകുന്നത്.
മാസങ്ങള്‍ക്കുമുമ്പ് കൊട്ടരംപാലത്തിന് സമീപം മരം അപകടാവസ്ഥയിലാണെന്ന് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പു റിപ്പോര്‍ട്ടും നല്‍കിയിട്ടും നഗരത്തിലെ മരം മുറിച്ചു നീക്കാന്‍ വനംവകുപ്പ് അനുമതി നല്‍കിയില്ല. കഴിഞ്ഞ ആഴ്ചയിലുണ്ടായ ശക്തമായ കാറ്റില്‍ ഈ മരം കടപുഴകി ഓട്ടോയുടെ മുകളില്‍ വീണ് യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. പൊതുസ്ഥലത്ത് റോഡിലേക്ക് തള്ളി നില്ക്കുന്ന മരങ്ങള്‍ നീക്കം ചെയ്യാനുളള ചുമതല അതത് വകുപ്പുകള്ക്കാണെന്നാണ് വനംവകുപ്പിന്റെ നിലപാട.്
മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പല വകുപ്പുകളും മരങ്ങള്‍ മുറിക്കുന്നത്. ഇതുകൊണ്ടാണ് പലപ്പോഴും കടുത്ത നിലപാട് എടുക്കേണ്ടിവരുന്നതെന്ന് സോഷ്യല്‍ ഫോറസ്റ്ററി വിഭാഗം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: