ആലപ്പുഴ: കയര്‍ബന്ധ സമിതി പുനഃസംഘടിപ്പിച്ചപ്പോള്‍ ബിഎംഎസ്സിനെ ഒഴിവാക്കി. കയര്‍ തൊഴിലാളികള്‍ക്കുവേണ്ടി ശക്തമായി നിലകൊള്ളുന്ന ബിഎംഎസ് തങ്ങള്‍ക്കു തലവേദനയാകുന്നുവെന്ന തിരിച്ചറിവാണ് ഇടതുപക്ഷ സര്‍ക്കാര്‍ കയര്‍ ബന്ധ സമിതിയില്‍ നിന്ന് ബിഎംഎസ്സിനെ ഒഴിവാക്കാന്‍ കാരണം.
25 വര്‍ഷമായി ബിഎംഎസ്സിന് സമിതിയില്‍ പ്രാതിനിധ്യമുണ്ടായിരുന്നു. ആദ്യമായാണ് ബിഎംഎസ്സിനെ സമിതിയില്‍ നിന്ന് ഒഴിവാക്കുന്നത്. കയര്‍ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാകുന്ന വേളയില്‍ തൊഴിലാളി പ്രശ്നങ്ങള്‍ ഉന്നയിച്ച് ബി എംഎസ് രംഗത്തുവരുമെന്ന തിരിച്ചറിവാണ് ബിഎംഎസ്സിനെ ഒഴിവാക്കാന്‍ കാരണം. എല്ലാ തൊഴിലാളി സം ഘടനകളിലെയും അംഗങ്ങളെ ഉള്‍പ്പെടുത്തിയുള്ളതായിരുന്നു കയര്‍ ബന്ധ സമിതി.
കോണ്‍ഗ്രസ്- സിപിഎം നേതൃത്വത്തിലുള്ള മന്ത്രി സഭകള്‍ അധികാരത്തിലേറുമ്പോള്‍ ഇരുമുന്നണികളുടെയും തൊഴിലാളി സംഘടനകളായ സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ആര്‍എസ്പി, യുടിയുസി അംഗങ്ങള്‍ ഉടമകളോടൊപ്പമാണ് നിലയുറപ്പിച്ചിരുന്നത്. ഇതിനെ പലപ്പോഴും ചോദ്യം ചെയ്തു പോന്നിരുന്നത് ബിഎംഎസ്സായിരുന്നു. സിപിഎംകാരും സിഐടിയുകാരുമാണ് സമിതിയില്‍ ഭൂരിഭാഗം അംഗങ്ങളും.
ബിഎംഎസ്സിനെ സമിതിയില്‍ നിന്ന് ഒഴിവാക്കിയതില്‍ തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. 2016ലെ ഫൈനല്‍ ബോണസ് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസ് ലേബര്‍ കമ്മീഷനും തൊഴിലുടമകള്‍ക്കും കത്തു നല്കി. ബോണസിനായി സമരം ശക്തമാക്കാനാണ് ബിഎംഎസ്സിന്റെ നീക്കം. പുനഃസംഘടിപ്പിച്ചശേഷം കയര്‍ബന്ധ സമിതിയുടെ ആദ്യയോഗം ഇന്നലെ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: