ആലപ്പുഴ: നിയോജക മണ്ഡലത്തിലെ അനധികൃത അറവുശാലകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങള്‍ മാരകരോഗങ്ങള്‍ക്കും പകര്‍ച്ച വ്യാധികള്‍ക്കും കാരണമാകുന്നു. യാതൊരുവിധ പരിശോധനയും കൂടാതെ രോഗമുള്ളവയെയും ചത്ത മാടുകളെയും അറവു ചെയ്ത് വില്‍ക്കുന്നുണ്ട്. അറവുമാലിന്യം സംസ്കരിക്കാന്‍ ശേഷിയില്ലാതെ പൊതുസ്ഥലങ്ങളിലും ജലാശങ്ങളിലുമാണ് വലിച്ചെറിയുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും ഉറക്കം നടിക്കുകയാണ്. നഗരത്തില്‍ കോടികള്‍ മുടക്കി നിര്‍മ്മിച്ച വഴിച്ചേരിയിലെ ആധുനിക അറവുശാല പൂട്ടികിടക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ്കുമാര്‍ അദ്ധ്യക്ഷനായി. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ രഞ്ചന്‍ പൊന്നാട്, രജി കുമാര്‍, വൈസ് പ്രസിഡന്റ് ജി. മോഹനന്, കെ.ജി. പ്രകാശ്, ഭാരവാഹികളായ കെ.പി. സുരേഷ് കുമാര്‍, സുനില്‍ കുമാര്‍, വാസുദേവ കുറുപ്പ്, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പദ്മകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: