ന്യൂദല്‍ഹി: ശസ്ത്രക്രിയയിലൂടെയുള്ള പ്രസവങ്ങളുടെ എണ്ണത്തില്‍ കേരളം നാലാമത്. ദേശീയ കുടുംബാരോഗ്യ സര്‍വേ നാലിന്റെ (2015 -16) സംസ്ഥാന തല കണക്കുകള്‍ പ്രകാരം കേരളത്തിലെ ആകെ പ്രസവങ്ങളുടെ 35.8 ശതമാനവും സിസേറിയനിലൂടെയാണ്. ഇത് ദേശീയ ശരാശരിയായ 17.2 ശതമാനത്തേക്കാല് കൂടുതലാണ്.
58 ശതമാനം സിസേറിയനുകളുമായി തെലങ്കാന ഒന്നാമതും 40.1 ശതമാനവുമായി ആന്ധ്രാ പ്രദേശ് രണ്ടാമതും 37.9 ശതമാനവുമായി ലക്ഷദ്വീപ് മൂന്നാമതുമാണ്. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ 34.1 ശതമാനമാണ് സിസേറിയനുകള്‍. 5.8 ശതമാനം സിസേറിയനുകളുമായി നാഗാലാന്റാണ് അവസാനമെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഫഗന്‍ സിങ്ങ് കുലസ്തേ രാജ്യസഭയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: