ചേര്‍ത്തല: ആര്‍എസ്എസ് പ്രവര്‍ത്തകനെ വാഹനം ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമം. ഡിവൈഎഫ്ഐ ഗുണ്ടയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. മാടയ്ക്കല്‍ ശാഖാ കാര്യവാഹ് ചേര്‍ത്തല തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ വിരിപ്പാകുളങ്ങര എസ്. വിനായകനാണ് ആക്രമണത്തിന് ഇരയായത്.
കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. ശാഖകഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാറിലും ബൈക്കിലുമായെത്തിയ ഡിവൈഎഫ്ഐ ഗുണ്ടകള്‍ ആക്രമിക്കുകയായിരുന്നു. കാര്‍ ബൈക്കിലിടിച്ച് താഴെ വീണ വിനായകനെ മാരകായുധങ്ങളുമായി എത്തിയ സംഘം മര്‍ദ്ദിച്ച് ബുള്ളറ്റ് അടിച്ച് തകര്‍ത്തു. വീടിനുള്ളിലേക്ക് ഓടിക്കയറിയെ വിനായകനെ പിന്തുടര്ന്ന് വീട്ടിലേക്കോടി കയറിയ അര്‍ത്തുങ്കല്‍ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി വില്ലന്‍ എന്ന ഏഴാം വാര്‍ഡില്‍ മംഗലത്ത് വീട്ടില്‍ രജീഷ്കുമാറിനെ നാട്ടുകാര്‍ പിടികൂടി.
രജീഷ് പിടിയിലായതോടെ കൂടെയുണ്ടായിരുന്ന അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ അര്‍ത്തുങ്കല്‍ പോലീസിന് കൈമാറി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രജീഷ്. പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഡിവൈഎഫ്ഐ ക്രിമിനലുകള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. സിപിഎം ഡിവൈഎഫ്ഐ ഗുണ്ടകള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ പല തവണ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സമാധാന ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചയിലെടുക്കുന്ന തീരുമാനങ്ങള്‍ ഇവര്‍ പിന്നീട് ലംഘിക്കുകയാണ്. മറ്റ് സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ച് അക്രമം അഴിച്ചു വിടുന്ന നടപടി കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: