വര്‍ക്കല: കല്ലമ്പലം വെയിലൂര്‍, വെട്ടിമണ്‍കോണം ലക്ഷംവീട് കോളനി എന്നിവിടങ്ങളില്‍ ഡിവൈഎഫ്ഐയുടെ അഴിഞ്ഞാട്ടവും വീടുകയറി ആക്രമണവും. കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് സംഭവം. വീടു കയറിയുള്ള ആക്രമണത്തില്‍ സ്ത്രീകളടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ ആട്ടോറിക്ഷ. തൊഴിലാളി ജോയി ആശുപത്രിയിലാണ്. മഞ്ചു, രജനി, ഉണ്ണി, ജോയി എന്നിവരുടെ വീടുകളിലാണ് ഡിവൈഎഫ്ഐ ആക്രമണം നടത്തിയത്. മഞ്ചു, ഉണ്ണി, രജനി എന്നിവരെയും ആക്രമിച്ചു. കല്ലമ്പലം എടിഎം കവര്‍ച്ചാ കേസിലും ഞെക്കാട് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും മുഖ്യപ്രതിയായ വിശാഖ്, ശരത്ത്, ഉണ്ണി, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വിശാഖ് യൂണിറ്റ് പ്രസിഡന്റായി വെട്ടിമണ് കോണത്ത് ഡിവൈഎഫ്ഐ യൂണിറ്റ് രൂപീകരിച്ചിരുന്നു. എന്നാല്‍ ഇവിടം കേന്ദ്രീകരിച്ച ക്രിമിനലുകള്‍ പരസ്യമായും രഹസ്യമായും മദ്യവും മയക്കുമരുന്നുകളും ഉപയോഗിക്കുവാന്‍ തുടങ്ങി. നാട്ടുകാര്‍ക്കൊക്കെ ശല്യമായതിനെതുടര്ന്ന് നാട്ടുകാര്‍ തന്നെ നിര്‍മ്മിച്ച ഇരിപ്പിടം അവര്‍തന്നെ എടുത്തുമാറ്റി. ഇതാണ് ആക്രമത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു.
എന്നാല്‍ അക്രമം നടത്തിയവരെ സംരക്ഷിക്കുന്നതിന് വര്‍ക്കല എംഎല്‍എയുടെ നേതൃത്വത്തില്‍ പോലീസിനുമേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും നാട്ടുകാര്‍ പറയുന്നു. നിരവധി കേസുകളില്‍ പ്രതിയായ വിശാഖിന്റെ പാസ്പോര്‍ട്ട് കോടതി തടഞ്ഞുവച്ചിരുന്നു. എന്നാല്‍ അടുത്ത കാലത്ത് മാപ്പപേക്ഷ എഴുതികൊടുത്താണ് തല്ക്കാലം പാസ്പോര്‍ട്ട് റിലീസ് ചെയ്തത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: