തിരുവനന്തപുരം: ആര്‍ത്തവകാലം അശുദ്ധമാണെന്നും ആരാധനാലയങ്ങളില്‍ പോകരുതെന്നു പറയുന്നതില്‍ ശാസ്ത്രീയതയുണ്ടെന്നും കെപിസിസി ഇടക്കാല പ്രസിഡന്റ് എം.എം. ഹസ്സന്. യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച യുവമാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ക്യാമ്പിലാണ് ഹസ്സന് ഇക്കാര്യം പറഞ്ഞത്.
അശുദ്ധരായിരിക്കുന്ന അവസ്ഥയില്‍ അമ്പലത്തിലും പള്ളിയിലും ആരാധന നടത്തരുതെന്ന് പറയുന്നത് ശാസ്ത്രീയമാണ്. അതിനെ മറ്റൊരു തരത്തില്‍ കാണേണ്ടതില്ല.
ഈ ദിവസങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ നോമ്പെടുക്കാറില്ല. ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്ത്യാനിയായാലും അശുദ്ധിയുള്ള സമയങ്ങളില്‍ സ്ത്രീകള്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കേണ്ടെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും ഹസ്സന് പറഞ്ഞു. മാധ്യമങ്ങളും രാഷ്ട്രീയവും എന്ന സെഷനിലാണ് പരാമര്‍ശം.
എന്നാല്‍ ക്യാമ്പില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നു. ഏതുതരം അശുദ്ധിയാണെന്ന് വ്യക്തമാക്കണമെന്ന ആവശ്യവുമായി ഒരു പെണ്‍കുട്ടി എഴുന്നേറ്റു.
അശുദ്ധി എന്താണെന്ന് മനസ്സിലാകുന്നില്ല. രക്തത്തെക്കുറിച്ചാണ് പറയുന്നതെങ്കില്‍ താങ്കളും ആ അശുദ്ധിയുടെ ഭാഗമാണെന്ന് പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ഇപ്പോള്‍ ഇതില്‍ കൂടുതല്‍ പറയാനില്ലെന്നുമായിരുന്നു ഹസ്സന്റെ മറുപടി.
ആര്‍ത്തവകാലത്ത് മുസ്ലിം സ്ത്രീകള്‍ നോമ്പെടുക്കാറില്ല. ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇത്തരത്തില്‍ ആചാരങ്ങളുണ്ട്. അശുദ്ധിയുള്ള സമയത്ത് സ്ത്രീകള്‍ ആരാധനാലയങ്ങളില്‍ പോകരുതെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഹസ്സന് ആവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: