കൊല്ലം: ബാലതാരത്തെ പീഡിപ്പിച്ച കേസ് അവസാനിപ്പിക്കുന്നു. ജില്ലയിലെ പ്രമുഖ സിപിഎം നേതാവിന്റെ മകന് ഫൈസല്‍ കമ്മീസ് മുഖ്യപ്രതിയായ കേസാണ് അവസാനിപ്പിക്കാന്‍ ശ്രമം നടക്കുന്നത്. പരാതിക്കാര്‍ക്ക് പണം വാഗ്ദാനം ചെയ്ത് കേസ് അവസാനിപ്പിക്കാനാണ് ഇപ്പോള്‍ ആലോചന. പള്ളിമുക്ക് സ്വദേശികളായ കൂട്ടുപ്രതികളെ പിടികൂടാന്‍ പോലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. പ്രതികളില്‍ സിരീയല്‍ നടിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരാണ് പെണ്‍കുട്ടിയെ പോളയത്തോട് എത്തിച്ചത്.
പരാതിയുമായെത്തിയ ദിവസം തന്നെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ വനിതാസെല്‍ സിഐ ശ്രമിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുമില്ല. ഫൈസല്‍ കമ്മീസിനെ രക്ഷപ്പെടുത്താന്‍ കൊല്ലം സിറ്റി പോലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് തുടക്കം മുതല്‍ ശ്രമിച്ചിരുന്നു. മാധ്യമവാര്‍ത്തകള്‍ പുറത്തുവന്നതോടെ ഗത്യന്തരമില്ലാതെയാണ് ഈസ്റ്റ് പോലീസ് പ്രതിയെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായ കമ്മീസ് സ്റ്റേഷനില്‍ സുഖചികിത്സയിലായിരുന്നു.
ഏഴുമാസം മുമ്പാണ് പതിനാറുകാരിയായ ബാലതാരം പീഡിപ്പിക്കപ്പെടുന്നത്. കൊല്ലത്ത് നടന്ന ഒരു ജന്മദിനാഘോഷത്തില് ഇവന്റ് മാനേജ്മെന്റ് സംഘത്തോടൊപ്പം എത്തിയതായിരുന്നു പെണ്‍കുട്ടി. അവിടെ ഉണ്ടായിരുന്ന കമ്മീസും മറ്റുള്ളവരും പെണ്‍കുട്ടിയെ നോട്ടമിടുകയും സീരിയലില്‍ അഭിനയിപ്പിക്കാമെന്ന വാഗ്ദാനം നല്കി പോളയത്തോട് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് അവിടെ വച്ച് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയുമായിരുന്നു.
പുറത്ത് പറഞ്ഞാല്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. മാനസികനില പൂര്‍ണമായും തകര്‍ന്ന കുട്ടി സുഹൃത്തിനോട് കാര്യങ്ങള്‍ പറയുകയായിരുന്നു. സുഹൃത്തിന്റെ നിര്‍ദ്ദേശാനുസരണം പോലീസില്‍ കുട്ടിയും രക്ഷകര്‍ത്താക്കളും പരാതിപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: