ന്യൂദല്‍ഹി: ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്‍ സാമ്പത്തിക സഹായം നല്കിയ അഞ്ചു വ്യാപാര സ്ഥാപനങ്ങള്‍ നിരീക്ഷണത്തില്‍. അതിര്‍ത്തി കടന്ന് വ്യാപാരം നടത്തുന്ന സ്ഥാപനങ്ങളാണ് ഇവ. ഇവര്‍ 80 കോടി രൂപ ഹിസ്ബുള്‍ മുജാഹിദീന്‍ സമാഹരിച്ചു നല്‍കിയതായി ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണത്തില്‍ വ്യക്തമായി.
ഇന്ത്യ- പാക്കിസ്ഥാന് അതിര്‍ത്തി കടന്ന് വ്യാപാരം നടത്തുന്ന മൂന്നൂറോളം സ്ഥാപനങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി പരിശോധന നടത്തി. ഇതില്‍ അഞ്ചു സ്ഥാപനങ്ങളുടെ ഇടപാടുകളില്‍ ദൂരുഹതയുളളതായി കണ്ടെത്തി. ഇവയുടെ പേര് പുറത്തുവിട്ടിട്ടില്ല.
പാക്ക് അധീന കാശ്മീരില്‍ നിന്നുളള ഉല്‍പ്പന്നമായ ബദാം ഗിരിയുടെ വ്യാപാരത്തില്‍ നിന്ന് ലഭിക്കുന്ന തുകയാണ് ഭീകരപ്രവര്‍ത്തനത്തിനായി നല്‍കുന്നത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള വ്യാപാര കാരാര്‍ അനുസരിച്ച് ജമ്മുകാശ്മീരിന്റെ ഇരുഭാഗത്തുമുണ്ടാകുന്ന ഉല്‍പ്പന്നങ്ങള്‍ ബാര്‍ട്ടര്‍ സംവിധാനത്തിലൂടെ വില്‍പ്പന നടത്തണം. ഈ കരാര്‍ ലംഘിച്ചാണ് ബദാം ഗിരിയുടെ വ്യാപാരം നടത്തുന്നതെന്ന് എന്‍ഐഎ കണ്ടെത്തി.
ബദാം ഗിരിയുടെ വ്യാപാരം നടക്കുന്ന ജമ്മു കാശ്മീരിലെ സാലാമാബാദ്, ചക്കന്‍ ഡാ-ബാഗ് എന്നീ കേന്ദ്രങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തി. ഈ വ്യാപാരത്തില്‍ നിന്ന് ലഭിക്കുന്ന കോടിക്കണക്കിന് രൂപയാണ് ഇന്ത്യന്‍ കമ്പനികള്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറിയത്.
2016 ജൂലൈയില്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കാശ്മീര്‍ താഴ്വരയില് അക്രമങ്ങള്‍ നടത്താന്‍ കോടിക്കണക്കിന് രൂപ ഹിസ്ബുളിന് വ്യാപാരികള്‍ നല്‍കിയതായി എന്‍ഐഎ സംശയിക്കുന്നു.
ഭീകരര്‍ക്ക് കൂടുതല്‍ സ്ഥാപനങ്ങളില്‍ നിന്ന് സഹായം ലഭിച്ചോയെന്നറിയാന്‍ ബാര്‍ട്ടര്‍ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജമ്മുകാശ്മീരിലെ കമ്പനികളുടെ ആയിരക്കണക്കിന് രേഖകള്‍ എന്‍ഐഎ പരിശോധിച്ചുവരുകയാണ്. പാക്കിസ്ഥാനില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കടത്താന്‍ ശ്രമിച്ച ഇര്‍ഷദ് അഹമ്മദ് മാന്റു എന്ന ഡ്രൈവറെ ഈ മാസമാദ്യം സുരക്ഷാസൈനികര്‍ അറസ്റ്റ് ചെയ്തിരുന്നു. പാക്ക് അധീന കാശ്മീരിലെ ഒരു ഭീകര സംഘടനയാണ് ആയുധങ്ങള്‍ ഡ്രൈവര്‍ക്ക് കൈമാറിയത്. ട്രക്കില്‍ ഒളിപ്പിച്ചാണ് ആയുധങ്ങള്‍ കൊണ്ടുവന്നത്. ആര്‍ക്കു നല്‍കാനാണ് ഇതു കൊണ്ടുവന്നതെന്നറിയാന്‍ എന്‍ഐഎ ഇയാളെ ചോദ്യം ചെയ്തുവരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: