നെടുങ്കണ്ടം: ബസ്സ്റ്റാന്റ് പരിസരത്ത് വൈകിട്ട് ഏഴ് കഴിഞ്ഞാല്‍ സാമൂഹ്യവിരുദ്ധ ശല്യം സ്ഥിരം സംഭവമായി മാറുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഈ സമയങ്ങളില്‍ സ്റ്റാന്റില്‍ കയറാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത.് ബിവറേജ് ഔട്ട് ലെറ്റ് മാറിയതോടെ വൈകുന്നേരങ്ങളില്‍ പോലീസിന്റെ ശ്രദ്ധ ബസ്സ്റ്റാന്റ് പരിസരത്തേക്ക് കുറഞ്ഞു വരുന്നതും ഇതിന് കാരണമാകുന്നു. സ്റ്റാന്റലെ കംഫര്‍ട്ട് സ്റ്റേഷന്റെ മുന്‍പിലായും മറ്റും ഉണ്ടാകുന്ന പ്രശ്നങ്ങള്‍ സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ക്ക് വലയ്ക്കുകയാണ്.
അസഭ്യം വര്‍ഷം കേള്‍ക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുള്ളവരൊക്കെ ഇപ്പോള്‍ ഏഴുമണി കഴിഞ്ഞാല്‍ സ്റ്റാന്റിന്റെ താഴെയുള്ള കവലയില്‍ ബസ് കാത്തുനില്‍ക്കുകയാണ് പതിവ.് ഈ സൗകര്യം സാമൂഹ്യ വിരുദ്ധരും മദ്യപാനികളും പരമാവധി പ്രയോജനപ്പെടുത്തുന്നു. ബസുകള്‍ കയറിയിറങ്ങിപോകുന്ന ഏതുസമയത്തും എല്ലാ ആളുകള്‍ക്കും ബസ്സ്റ്റാന്റിന്റെ സൗകര്യം ഉപയോഗിക്കാവുന്ന സാഹചര്യം നിലനിര്‍ത്തണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്, സ്റ്റാന്റില്‍ നിന്ന് ഉയരുന്ന അശ്ലീല വാക്കുകള്‍ കലര്‍ന്ന തമാശകളും, പ്രകോപനപരമായ വാക്കുകളും കുട്ടികളുടെയും പെണ്മക്കളുടെയും മുന്പില് നിന്ന് കേള്‍ക്കേണ്ടി വരുന്ന അമ്മമാരുടെ മാനസികാവസ്ഥയ്ക്കും പ്രാദേശിക ഭരണകൂടം പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പോലീസിന്റെ കര്‍ശന ഇടപെടലിലൂടെ ബസ്സ്റ്റാന്റും പരിസരവും സമാധാന അന്തരീക്ഷത്തിലേക്ക് കൊണ്ടുവരണമെന്ന് വ്യാപാരികളുടെയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: