കുമളി: മൂന്നാറിന് പിന്നാലെ കുമളിയിലും സിപിഎം-സിപിഐ തര്‍ക്കം. തേക്കടി പാര്‍ക്കിങ് ഗ്രൗണ്ട് വിഷയവുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. പുതിയ പാര്‍ക്കിങ് സംവിധാനവുമായി ബന്ധപ്പെട്ട് പീരുമേട്ത എംഎല്‍എ ഇഎസ് ബിജിമോള്‍ ജനവഞ്ചന നടത്തിയെന്നു രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചാരണ നടക്കുന്നു.
സിപിഎമ്മിന്റെ ജനപ്രധിനിധി പോലും ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്. മുന്‍പ് പാര്‍ക്കിങ് വിഷയത്തില്‍ പ്രധിഷേധം ഉയര്‍ത്തുകയും പ്രാദേശിക സമരസമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. ഈ സമിതികളില്‍ എല്ലാ വിഭാഗം രാഷ്ട്രീയ പാര്‍ട്ടികളെയും ഉള്പെടുത്തിയിരുന്നെകിലും സിപിഎം ബ്ലോക്ക് പഞ്ചായത്തു ജന പ്രതിനിധിയാണ് സമരത്തിന് മുന്നില്‍ നിന്നത്. ഈ വിഷയം ചര്‍ച്ച ചെയാന്‍ അടുത്ത മാസം നാലാം തീയതി മന്ത്രിതലത്തില്‍ യോഗം വിളിച്ചിരിക്കുകയാണ്. എന്നാല്‍ എംഎല്‍എ ഒഴികെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിരിക്കുന്ന മുഴുവന്‍ ആളുകളും വനം വകുപ്പ് ഉദ്യോഗസ്ഥരാണ്.
എംഎല്‍എയും, വകുപ്പ് മന്ത്രിയും സിപിഐ പ്രതിനിധികളാണ്. സമര സമിതി പ്രതിനിധികളെ ഉള്‍പെടുത്താന്‍ ബിജിമോള്‍ മുന്കെയെടുത്തില്ലെന്നും ഇത് ബോധപൂര്‍വമാണെന്നും എതിര്‍കക്ഷികള്‍ ആരോപിക്കുന്നു. വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത ഐഎന്‍ടിയുസി നേതാവിനെ ചര്‍ച്ചക്ക് വിളിച്ചിരിക്കുന്ന വനം വകുപ്പ് തങ്ങളെ മനഃപൂൂ
ര്‍വം ഒഴിവാക്കിയതായി സിപിഎം പറയുന്നു തുടക്കം മുതല്‍ ഈ വിഷയത്തില്‍ അലസ സമീപനമാണ് പീരുമേട് എംഎല്‍എ സ്വീകരിക്കുന്നതെന്ന് സിപിഎം പ്രാദേശിക നേത്രേത്വം അഭിപ്രായപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: