വെള്ളനാട്: ഗ്രാമ പഞ്ചായത്തിന്റെ 2017-18 വര്‍ഷത്തെ ബജറ്റിനിടെ തമ്മിലടി. ആക്രോശങ്ങള്‍ക്കും പോര്‍വിളികള്‍ക്കുമിടെ വൈസ് പ്രസിഡന്റ് എസ്.ഡബ്ല്യൂ.സജിത അവതരിപ്പിച്ചു. 22,6484000 രൂപ വരവും 239645932 രൂപ ചിലവും 1338432 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
രാവിലെ പതിനൊന്നു മണിയോടെ ആരംഭിച്ച ബജറ്റ് അവതരണം പാര്ട്ടിവികസന കാര്യത്തിന്റെ നോട്ടീസ് എന്ന് പറഞ്ഞാണ് അംഗങ്ങള്‍ പ്രതിഷേധവുമായി എത്തിയത്.വാര്‍ഷിക ബജറ്റില്‍ ആമുഖത്തില്‍ അവസാന പേജില്‍ ജില്ലാ പഞ്ചായത്തു അംഗത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശമുള്ളതും പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. കെ.എസ്.ശബരീനാഥന് എംഎല്‍എയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടും, ജില്ലാ പഞ്ചായത്തിന്റെയോ, അംഗത്തിന്റെയോ വികസനപ്രവര്ത്തനങള് രേഖപ്പെടുത്താത്തതും ബ്ജെപി പ്രതിനിധികള്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെയുള്ളവരെ തടഞ്ഞുവച്ചു.
ആവര്‍ത്തന വിരസതയും രാഷ്ട്രീയ ലാക്കോടെയും ഉള്ള ബജറ്റ് ആണെന്നും അപ്രായോഗിക തീരുമാനങ്ങളാണ് ബജറ്റില്‍ ഉള്ളതെന്നും ബിജെപി അംഗങ്ങളായ എസ്.ഗിരിജകുമാരി, എം.വി രഞ്ജിത്ത്, ദീപ എന്നിവര്‍ ആരോപിച്ചു. ഒരു വിഭാഗം ജനപ്രതിനിധികളെ പ്രകീര്‍ത്തിക്കുകയും മറ്റുള്ളവരെ അധിക്ഷേപിക്കുകയും ചെയ്യുന്ന രീതി ഒഴിവാക്കണമെന്നും ബിജെപി അംഗങ്ങള്‍ പറഞ്ഞു. കുടിവെള്ളത്തിനും ശുചിത്വത്തിനും പരിഗണന നല്‍കുന്നതിന് പകരം പാര്‍ക്കുകളും സ്മാരകങ്ങളുമുണ്ടാക്കാനാണ് ബജറ്റ് നിര്‍ദ്ദേശിക്കുന്നതെന്ന് ബിജെപി അംഗങ്ങള്‍ ആരോപിച്ചു. അംഗങ്ങളും പഞ്ചായത്തു പ്രസിഡന്റ് വെള്ളനാട് ശശിയുമായി മണിക്കൂറുകളോളം വാക്കേറ്റം നടന്നു.
സഭാഹാള്‍ സംഘര്‍ഷ ഭരിതമായതോടെ ആര്യനാട് എസ്ഐ അജീഷിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി അംഗങ്ങളെ ശാന്തരാക്കി. എന്നാല്‍ ബഹളത്തിനിടെ ചര്‍ച്ചകള്‍ പലതും പരാജയപ്പെട്ടു. ഒടുവില്‍ ആര്യാനാട് സിഐ അനില്‍കുമാര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് രംഗം ശാന്തമായത്. തുടര്‍ന്ന് മോശം പരാമര്‍ശങ്ങള്‍ പിന്‍വലിക്കാമെന്ന പഞ്ചായത്തു സെക്രട്ടറിയുടെ ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: