ഇടുക്കി: ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന് സര്‍ക്കാര്‍ ഭൂമി കൈയേറിയാണ് വീട് വച്ചതെന്ന ജന്മഭൂമി വാര്‍ത്ത ശരിവയ്ക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ടിലാണ് ഇക്കാനഗറിലെ വീട് കെഎസ്ഇബി ഭൂമിയിെലന്ന് വ്യക്തമാക്കുന്നത്. എന്നാല്‍, കൈയേറ്റം ഒഴിപ്പിക്കാന്‍ ജില്ലാ ഭരണകൂടം തുനിഞ്ഞിട്ടില്ല.
കൈയേറ്റം ഒഴിപ്പിക്കാന്‍ പലതവണ റവന്യൂ അധികൃതര്‍ തയാറായെങ്കിലും എംഎല്‍എ അടക്കമുള്ളവരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് റവന്യൂ സംഘം മടങ്ങി. രണ്ട് മാസം മുന്‍പ് രാജേന്ദ്രന് സ്ഥലത്തില്ലാതിരുന്ന സമയത്ത് പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയിലെ കൈയേറ്റം റവന്യൂ വകുപ്പ് ഒഴിപ്പിച്ചു. ഒഴിപ്പിച്ച പ്രദേശം പിറ്റേന്ന് വീണ്ടും കൈയേറി. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എംഎല്‍എയായിരുന്നു.
കൈയേറ്റ ഭൂമിയായതിനാലാണ് കെഡിഎച്ച് വില്ലേജില്‍ നിന്ന് എംഎല്‍എയുടെ വസ്തുവിന് കരം അടയ്ക്കാന്‍ അനുമതി ലഭിക്കാത്തത്. ഇതില്‍ രാജേന്ദ്രന് നല്കിയ കേസ് ഹൈക്കോടതിയിലുണ്ട്. ഇന്നലെ ഇടുക്കി പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചില രേഖകള്‍ രാജേന്ദ്രന് ഹാജരാക്കി. ഇതില്‍ പട്ടയം അനുവദിച്ചതിന്റെ ഉത്തരവ് ഇല്ലായിരുന്നു. 2000-2003ലെ അസൈന്മെന്റ് സമിതിയാണ് പട്ടയം അനുവദിച്ചതെന്ന് രാജേന്ദ്രന് ആവര്‍ത്തിക്കുമ്പോഴും അന്ന് അസൈന്മെന്റ് കമ്മിറ്റി നടന്നിട്ടില്ലെന്നാണ് സര്‍ക്കാര്‍ രേഖ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: