കാക്കാനാട്: തര്‍ക്കസ്ഥലത്തെ മിനി ടൗണ്‍ഹാള്‍ നിര്‍മ്മാണത്തിന് നഗരസഭാ ബജറ്റില്‍ ഒരുകോടി രൂപ. എന്‍ജിഒ ക്വാര്‍ട്ടേഴ്സിലെ പൊതുമരാമത്ത് സ്ഥലത്ത് മിനി ടൗണ്‍ഹാള്‍ നിര്‍മ്മിക്കാനാണിത്. പൊതുമരാമത്ത് ഭൂമിയില്‍ നഗരസഭ കെട്ടിടം നിര്‍മ്മിക്കാനുള്ള ശ്രമം റവന്യൂ വകുപ്പ് ഇടപെട്ടു തടഞ്ഞിരിക്കെയാണ് നടപടിയുമായി സഭ മുന്നോട്ടു പോകുന്നത്.
എന്‍പിഒഎല്ലിന് മുന്നില്‍ നഗരസഭയുടെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് സമീപത്തെ സ്ഥലം നഗരസഭയും പൊതുമരാമത്തും അവകാശപ്പെട്ടതോടെ, തര്‍ക്കം പരിഹരിക്കാന്‍ റവന്യൂ അധികൃതര്‍ കളക്ടറെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ക്വാര്‍ട്ടേഴ്സിലെ താമസക്കാര്‍ക്ക് കമ്മ്യൂണിറ്റി ഹാള്‍ പണി യാന്‍ പൊതുമരാമത്ത് വകുപ്പ് ഭൂമി അളവിനെത്തിയപ്പോഴാണ് ചെയര്‍പേഴ്സണ്‍ കെ.കെ. നീനുവിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ തടഞ്ഞത്. 50 ലക്ഷം രൂപയുടെ കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. പിഡബ്ല്യുഡിയു പദ്ധതി നഗരസഭ അട്ടിമറിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
എന്‍ജിഒ ക്വാര്‍ട്ടേഴ്സില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമി നഗരസഭയ്ക്ക് കൈമാറിയിട്ടില്ല. പൊതുമരാമത്ത് ആദ്യകാലത്ത് വിട്ടുകൊടുത്ത 50 സെന്റില്‍ 40 സെന്റിലാണ് നഗരസഭയുടെ ബഹുനില ഷോപ്പിങ് കോംപ്ലക്സ് നിര്‍മിച്ച് പുറമ്പോക്കിലെ ചെറുകിട കച്ചവടക്കാര്‍ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. ബാക്കി പത്ത് സെന്റില്‍ പ്രാഥമികാരോഗ്യ കേന്ദ്രം കെട്ടിടം നിര്‍മിച്ചെങ്കിലും ഇതുവരെ ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. കൈവശമിരിക്കുന്ന തുറസായ സ്ഥലത്ത് അരക്കോടി രൂപ ചെലവില്‍ കെട്ടിട നിര്‍മാണമാണ് പൊതുമരാമത്ത് വകുപ്പും ലക്ഷ്യമിടുന്നത്. കെട്ടിടം നിര്‍മിച്ച്് അധീനതയിലാക്കിയില്ലെങ്കില്‍ കൈയേറ്റക്കാര്‍ ഭൂമി സ്വന്തമാക്കുമെന്നാണ് പൊതുമരാമത്ത് അധികൃതരുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: