കൊട്ടാരക്കര: വെറ്റിലക്ക് വിലനല്കാതെ കര്‍ഷകരെ ആക്ഷേപിച്ചു. കര്‍ഷകര്‍ ചന്തയില്‍ വെറ്റില കൂട്ടിയിട്ട് നശിപ്പിച്ചു. കേരളത്തിലെ പ്രധാനപ്പെട്ട വെറ്റില ചന്തയായ കലയപുരത്തു ഇന്നലെ രാവിലെയാണ് സംഭവം.
ബുധനാഴ്ചകളിലാണ് ഇവിടുത്തെ വെറ്റില ചന്ത. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നൂറിലധികംപേര്‍ വെറ്റിലയുമായി പതിവുപോലെ ചന്തയില്‍ എത്തി. എന്നാല്‍ വ്യാപാരികള്‍ 20 എണ്ണം വരുന്ന ഒരുകെട്ട് വെറ്റിലക്ക് ഒരു രൂപ മാത്രമെ കൊടുക്കൂ എന്ന് നിലപാടെടുത്തു. വിപണിയില്‍ ഒരു വെറ്റിലക്ക് രണ്ടുരൂപ വരെ വിലയുള്ളപ്പോഴാണ് വ്യാപാരികളുടെ കൂട്ടായ കര്‍ഷകദ്രോഹം.
വ്യാപാരികള്‍ തങ്ങളെ സംഘടിതരായി കളിയാക്കുകയാണന്ന് മനസിലായതോടെ നിയന്ത്രണംവിട്ട കര്‍ഷകര്‍ തങ്ങള്‍ കൊണ്ടുവന്ന വെറ്റിലകള്‍ കൂട്ടത്തോടെ കൂട്ടിയിട്ട് നീറ്റുകക്ക മുകളില്‍ വിതറുകയായിരുന്നു. ഇതോടെ വെറ്റിലകള്‍ പൂര്‍ണ്ണയായും നശിച്ചുപോകും. കൊടുവേനലില്‍ കുടിവെളളമില്ലാതെ വലയുമ്പോഴും കഷ്ടപ്പെട്ടാണ് വെറ്റിലകൃഷി ചെയ്യുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. ദൂരസ്ഥലങ്ങളില്‍ നിന്ന് പോലും വെള്ളമെത്തിച്ചാണ് ചെടികള്‍ നനയ്ക്കുന്നത്.
കര്‍ഷകരെ അവഹേളിച്ച വ്യാപാരികള്‍ക്കെതിരെ വന്‍പ്രതിഷേധം ഉയര്‍ന്ന് കഴിഞ്ഞു. കര്‍ഷകര്‍ക്ക് അടിയന്തിര നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തലത്തില്‍ നടപടി വേണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: