മുംബൈ: ഉപഭോക്താക്കളെ വഞ്ചിക്കുന്ന കെട്ടിട നിര്‍മാതാക്കളെ കുടുക്കാന്‍ ഉപഭോക്തൃ കമ്മീഷന് രംഗത്ത്. പറഞ്ഞ സമയത്ത് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കി കൈമാറാതിരുന്ന ഒരു കെട്ടിടനിര്‍മാതാവിന് മൂന്ന് വര്‍ഷത്തെ തടവാണ് കമ്മീഷന് വിധിച്ചിരിക്കുന്നത്.
ശിക്ഷയില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ അപ്പാര്‍ട്ട്മെന്റ് ബുക്ക് ചെയ്ത രണ്ട് പേര്‍ക്ക് 38 ലക്ഷം രൂപ വീതം നല്‍കണമെന്നും വ്യവസ്ഥയുണ്ട്. കോടതി ഉത്തരവ് പാലിക്കാന്‍ തനിയ്ക്ക് കഴിയില്ലെന്ന് നിര്‍മാതാവ് വിജയ് കാലിയ വ്യക്തമാക്കി. അത് കൊണ്ട് തന്നെ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. അതേസമയം കാലിയ്ക്ക് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിക്കാനാകും
പുനീത് എന്റര്‍പ്രൈസസിന്റെ നടത്തിപ്പുകാരനായ കാലിയയ്ക്കെതിരെ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. താനെ സ്വദേശികളായ പ്രകാശ്, നീലം സര്‍ദര്‍ എന്നിവരാണ് ഇദ്ദേഹത്തിനെതിരെ 2010ല്‍ കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: