മാവേലിക്കര: പീഡനവിവരങ്ങള്‍ പതിവു വാര്‍ത്തയാണെങ്കിലും സ്വന്തം ഗ്രാമത്തില്‍ മാധ്യമങ്ങളിലൂടെയുള്ള അറിവു മാത്രമുള്ള പീഡനം നടന്നതിന്റെ ഞെട്ടലിലാണ് കണ്ടിയൂര്‍ കുരുവിക്കാട്.
ഇന്നലെ രാവിലെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. സ്ഥലത്തെത്തിവര് കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. അതിക്രൂരമായ പീഡനത്തിന് ഇരയായ തൊണ്ണൂറ് വയസ്സായ വൃദ്ധ. രഹസ്യഭാഗങ്ങളില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുന്നു. ശരീര ഭാഗങ്ങളില്‍ കടയേറ്റ മുറിവുകള്‍. പ്രകൃതി വിരുദ്ധ പീഡനത്തിനും വൃദ്ധയെ ഇരയാക്കി. സംസാരിക്കാന്‍ സാധിക്കുന്നില്ല. ആരുടെയും കരളലിയിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു വീടിനുള്ളിലേത്. ജില്ലാ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയ വീട്ടമ്മ അപകട നില തരണം ചെയ്തു.
വാര്‍ഡ് കൗണ്‍സിലര്‍ ജി. ലതയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ വൃദ്ധയോട് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുന്നതിനിടയിലാണ് വീടിനുള്ളില്‍ നിന്നും ഒരു മൊബൈല്‍ ഫോണ്‍ ലഭിച്ചത്. പരിശോധനയില്‍ സമീപവാസിയായ യുവാവിന്റേതാണ് മൊബൈല്‍ എന്നു മനസ്സിലായി.
മൊബൈല്‍ തിരക്കി വീട്ടിലെത്തിയ യുവാവിനെ ബിജെപി പ്രവര്‍ത്തകര്‍ പോലീസിന് കൈമാറി. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും മറ്റൊരു യുവാവിന്റെ പേരു കൂടി ലഭിച്ചു. സ്വകാര്യ ബസ് ക്ലീനറായ ഇയാളെ പിന്നീട് പോലീസ് തിരുവല്ലയില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തു.
പ്രദേശത്തെ ഡിവൈഎഫ്ഐയുടെ സജീവ പ്രവര്‍ത്തകരാണ് പിടിയിലായ യുവാക്കള്‍. ഇതിലൊരാള്‍ ഡിവൈഎഫ്ഐയുടെ യൂണിറ്റ് പ്രസിഡന്റാണ്. പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വീടിന്റെ പിന്‍വശത്തെ മുറിയുടെ ഓട് ഇളക്കി അകത്തു കയറിയാണ് പ്രതികള്‍ വൃദ്ധയെ പീഡിപ്പിച്ചത്. ക്രൂര പീഡനത്തിനിരയാക്കിയ പ്രതികള്‍ക്കെതിരെ പ്രദേശത്ത് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: