തിരുവനന്തപുരം: കോവളം കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് വ്യക്തത വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനോട് വീണ്ടും നിയമോപദേശം തേടി.
കോവളം കൊട്ടാരം ഹോട്ടലുടമകള്‍ക്ക് വിട്ടുനല്‍കണമെന്ന് അറ്റോര്‍ണി ജനറലും കൊട്ടാരത്തിന്റെ ഉടമസ്ഥതയ്ക്ക് വേണ്ടി സര്‍ക്കാര്‍ സിവില്‍കേസ് ഫയല്‍ ചെയ്യണമെന്ന് അഡ്വക്കേറ്റ് ജനറലും നേരത്തേ നിയമോപദേശം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാലാണ് പുതിയ നിയമോപദേശത്തിന് സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയത്.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൊട്ടാരം ഹോട്ടലുടമകള്‍ക്ക് നല്‍കണമെന്ന ടൂറിസം വകുപ്പ് ശുപാര്‍ശ വന്നപ്പോള്‍ റവന്യു വകുപ്പ് നിയമവകുപ്പിന്റെയും അഡ്വക്കേറ്റ് ജനറലിന്റെയും ഉപദേശം തേടിയിരുന്നു. കൊട്ടാരം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിലനിര്‍ത്താന്‍ സിവില്‍ കേസ് ഫയല്‍ ചെയ്യാമെന്നായിരുന്നു അഡ്വക്കേറ്റ് ജനറല്‍ അന്ന് നല്കിയ നിയമോപദേശം.
എന്നാല്‍ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം കണക്കിലെടുക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസ് അറ്റോര്‍ണി ജനറലിന്റെ ഉപദേശം തേടി. കൊട്ടാരം ഹോട്ടലുടമകള്‍ക്ക് വിട്ടുകൊടുക്കണമെന്നായിരുന്നു അറ്റോര്‍ണി ജനറലിന്റ നിര്‍ദ്ദേശം.
ഈ നിയമോപദേശങ്ങളിലുമുള്ള വൈരുദ്ധ്യം പരസ്യമായതോടെ ഇടതു സര്‍ക്കാര്‍ പ്രതിസന്ധിയിലായി. അതിനാലാണ് നിയമോപദേശത്തിന് വീണ്ടും അഡ്വക്കേറ്റ് ജനറലിനെ തന്നെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: