ന്യൂദല്‍ഹി: കനത്ത ചൂടുകാറ്റില്‍ മഹാരാഷ്ട്രയില്‍ അഞ്ച് പേര് മരിച്ചു. 40 ഡിഗ്രിസെല്ഷ്യസിലേറെ ചൂടനുഭവപ്പെടുന്നതിനാല്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
മധ്യ-വടക്കന്‍ മഹാരാഷ്ട്രയിലെ ജില്ലകളിലാണ് കൊടും ചൂട് അനുഭവപ്പെടുന്നത്. റയ്ഗാഡ് ജില്ലയിലെ ഭിരയില്‍ ഏറ്റവും കൂടുതല്‍- 46.5 ഡിഗ്രി സെല്‍ഷ്യസ്.
വര്‍ധ, നാഗ്പുര്‍, ചന്ദ്രപുര്‍ എന്നിവിടങ്ങളില്‍ 43 ഡിഗ്രിയും ചൂടനുഭവപ്പെടുന്നു. രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്.
രാജസ്ഥാനിലെ ബാര്‍മറില്‍ 43.4 ഡിഗ്രിയും ഹരിയാനയിലെ നാര്നൗലില് 42 ഡിഗ്രിയുമാണ് ചൂട്. ലുധിയാനയിലും പഞ്ചാബിലും സാധാരണയനുഭവപ്പെടുന്നതിന്റെ ഏഴ് ഡിഗ്രി അധികമാണ് ചൂട്. ഉത്തര്‍പ്രദേശില്‍ ചൂട് 40 ഡിഗ്രി കടന്നിരിക്കുകയാണ്.
42.8 ഡിഗ്രി സെല്‍ഷ്യസാണ് അഹമ്മദാബാദിലെ ചൂട്. ഏഴ് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന ചൂടാണിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: