തൊടുപുഴ: കോലാനി മാനാന്തടംപാറയില് നടന്നു വരുന്ന അയല്പക്ക വഴക്കുകള്‍ സി പി എം ഏറ്റെടുക്കുകയും രാഷ്ട്രീയവല്‍ക്കരിക്കുകയും ചെയ്യുന്നു. ഈ പ്രദേശത്ത് ബിജെപിയുടെ കൊടിവ്യാപകമായി നശിപ്പിച്ചു. സംഭവത്തില്‍ തൊടുപുഴ ഡിവൈഎസ്പിക്ക് ബിജെപി മുനിസിപ്പല്‍ സമിതി പരാതി നല്കി.
കഴിഞ്ഞ ദിവസം വൈകിട്ട് മാനാന്തടം വാഴക്കാലയില്‍ കുടുംബിനിയായ സിജിയും ബാബുവുമായി വാക്ക് തര്‍ക്കം ഉണ്ടായി. ഇത് ചോദിക്കാന്‍ എത്തിയ സിജിയുടെ ഭര്‍ത്താവും മകനും ബാബുവുമായി തര്‍ക്കത്തില്‍പ്പെട്ടു. പ്രശ്നം അടിപിടിയില്‍ കലാശിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഷിബുവും സിപിഎം ബ്രാഞ്ച് സെക്രട്ടറി തക്കു എന്ന് വിളിക്കുന്ന മനോജും ഈ വിഷയത്തില്‍ ഇടപെട്ടു. സമീപ വാര്‍ഡിലെ കൗണ്‍സിലറായ ആര് അജി ഇടപെട്ട് പ്രശ്നം പറഞ്ഞ് തീര്‍ത്തു. പിന്നീട് സിപിഎം പ്രചരണം നടത്തിയത് ബി ജെ പിയെയും സംഘപരിവാര്‍ സംഘടനകളെയും ആക്ഷേപിച്ചു കൊണ്ടാണ്. വൈകിട്ട് നടന്ന പ്രകടനത്തിലും പൊതുയോഗത്തിലും ബി ജെ പിയെ ആക്ഷേപിക്കുകയും നാട്ടിലെ അയല്വക്കങ്ങള് തമ്മിലുള്ള വഴക്ക് രാഷ്ട്രീയ വല്ക്കരിക്കുകയും ചെയ്തു.
ഇതിനിടെ ബിജെപിയുടെ കൊടികളും തോരണങ്ങളും ഫ്ളക്സും സി പി എം, ഡി വൈ എഫ് ഐ ഗുണ്ടകള്‍ നശിപ്പിച്ചു.
യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങളെ അറിയിക്കുവാനും ബി ജെ പി മുനിസിപ്പല്‍ സമിതി തീരുമാനിച്ചതായി ബിജെപി മുനിസിപ്പല്‍ പ്രസിഡന്റ് സിജിമോന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: