തിരുവനന്തപുരം: ചിറയിന്‍കീഴ് മേഖലയിലെ കൊലപാതകങ്ങള്‍ പോലീസ് ഇരുട്ടില്‍ തപ്പുന്നു. കഴിഞ്ഞദിവസം രാത്രിയില്‍ ചിറയിന്‍കീഴ് തെന്നൂര്‍കോണം മൂലൈക്കോണം കോളനിയില്‍ വച്ച് സംഘം ചേര്‍ന്ന് മദ്യപിക്കുന്നതിനിടയിലാണ് കുപ്രസിദ്ധ ഗുണ്ട വാനാറി ബിനു എന്നുവിളിക്കുന്ന ബിനു (34) വെട്ടേറ്റ് മരിച്ചത്. പുതുക്കരി തെങ്ങടി വീട്ടിലാണ് വികലാംഗനായിരുന്ന ബിനു താമസിച്ചിരുന്നത്. ഇന്നേദിവസം തന്നെ മുടപുരം തെന്നൂര്‍കോണം നസീര്മാന് സിലിന് നിസാര്‍(37) കുളങ്ങിനു സമീപം നടന്ന സംഘര്‍ഷത്തില്‍ മരിച്ചിരുന്നു. വിത്യസ്ത സംഭവങ്ങളിലാണ് ഇരുവരും കൊലപ്പെട്ടതെങ്കിലും ഇരുവരും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരായിരുന്നു ബ്ലൈഡ് കഷണങ്ങളാക്കി വായില്‍ ഒതുക്കിവച്ച ഇരകളുടെ നേരെ ശസ്തിയായി തുപ്പിതെറിപ്പിച്ച് പരിക്കേല്പ്പിക്കുന്ന വ്യത്യസ്തമായ ശൈലിയായിരുന്നു വാനാരി ബിനുവിന്റേത്. ഗുണ്ടകള്‍ക്ക് ശക്തമായ വേരോട്ടമുള്ള മണ്ണാണ് ചിറയിന്കീഴിന്റേത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി സമാധാന അന്തരീക്ഷത്തിലായിരുന്നുവെങ്കിലും വീണ്ടും ഗുണ്ടാസംഘങ്ങള്‍ സജീവമാകുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ കൊലപാതകങ്ങള്‍. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവിന്റെ ദാസന്മാരായിരുന്നു കൊല്ലപ്പെട്ട രണ്ടുപേരും കുറച്ചു നാളുകള്‍ക്കു മുന്‍പ് ഓട്ടോറിക്ഷതൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് ഒളിത്താവളം തരപ്പെടുത്തിയ ബിനുവായിരുന്നു മണല്‍ മാഫിയയും കഞ്ചാവ് കച്ചവടക്കാരും ക്വട്ടേഷന്‍ സംഘങ്ങളും എല്ലാം ചിറയിന്‍കീഴില്‍ ഒറ്റകുടക്കീഴില്‍ സൈ്വരവിഹരം നടത്തുകയാണ്. രാത്രികാലങ്ങളില്‍ താലൂക്ക് ആശുപത്രിയില്‍ വരുന്നവരേയും മറ്റു ആക്രമിച്ച പണം തട്ടുന്ന പരാതിയും ഉയര്‍ന്നിട്ടും പോലീസ് ഇതൊന്നും അറിഞ്ഞമട്ട് കാണിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: