ചേര്‍പ്പ്: ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായി ഏപ്രില്‍ മൂന്നിന് പ്രസിദ്ധമായ തിരുവാതിരവിളക്ക്. രാത്രി രണ്ടുമണിക്ക് ശേഷം തന്ത്രിയുടെ അനുമതിയോടെ തിമിലപാണികൊട്ടി ശാസ്താവിനറെ നിടമ്പ് കയ്യില്‍ വെച്ച് ഒരു പ്രദക്ഷിണം. ചെമ്പടകൊട്ടി പുറത്തേക്കെഴുന്നള്ളത്ത്. കോലം ആനപ്പുറത്ത് കയറ്റി വടക്കുഭാഗത്തേക്ക് യാത്രയാകും. അവിടെ ചെമ്പട അവസാനിച്ചാല്‍ വിളക്കാചാരം. തുടര്‍ന്ന് വലന്തലയിലെ ശ്രുതിയോടെ ഒന്നര പ്രദക്ഷിണം. കിഴക്കേനടയയില് തെക്കോട്ടഭിമുഖമായി നിന്ന് കൂറുകൊട്ടി അവസാനിക്കും. തുടര്‍ന്ന് ഗജവീരന്മാരുടെ അകമ്പടിയോടെ പഞ്ചാരിമേളം. പെരുവനം കുട്ടന്മാരാര് മേളത്തിന് നേതൃത്വം നല്‍കും.
ഭക്തരെ അനുഗ്രഹിക്കാനുള്ള ശാസ്താവിന്റെ പുറത്തേക്കെഴുന്നള്ളത്ത് ഏ്രപില്‍ നാലിന് നടക്കും. രാവിലെ എട്ടുമണിയോടെ പഞ്ചാരിമേളത്തോടെ പുറത്തേക്കെഴുന്നള്ളും. മേളം അവസാനിച്ചാല്‍ തൈക്കാട്ടുശ്ശേരി ക്ഷേത്രത്തിലേക്ക് എഴുന്നള്ളും. തൈക്കാട്ടുശ്ശേരി പൂരത്തിനു ശേഷം ശാസ്താവിന്റെ എടവഴിപ്പൂരം. മടക്കയാത്രയില്‍ ചാത്തക്കുടം ശാസ്താക്ഷേത്രത്തില്‍ ഇറക്കി എഴുന്നള്ളിപ്പ്.
വൈകീട്ട് എട്ടിന് തന്ത്രി ഇല്ലമായ പെരുവനം കുന്നത്തൂര്‍ പടിഞ്ഞാറേത്ത് മനയിലേക്ക് എഴുന്നള്ളും. അവിടെ നിന്ന് നറുകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് യാത്ര. കൊട്ടിപ്രദക്ഷിണത്തിനു ശേഷം ശാസ്താവ് ആറാട്ടുപുഴയിലേക്ക് തിരിച്ചെഴുന്നള്ളുന്നു.
ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് നല്കി വരുന്ന പതിനാലാമത് ശ്രീശാസ്താ പുരസ്കാരത്തിന് കുന്നത്ത് ശിവരാമമേനോന് അര്‍ഹനായി. ആറാട്ടുപുഴ ക്ഷേത്രത്തിനും പൂരത്തിനും സ്തുത്യര്‍ഹമായ സേവനം നടത്തുന്നവര്‍ക്ക് നല്‍കുന്നതാണ് ശീശാസ്താ പുരസ്കാരം. ശാസ്താവിന്റെ രൂപം ആലേഖനം ചെയ്ത സ്വര്‍ണപ്പതക്കവും കീര്‍ത്തിമുദ്രയും പ്രശസ്തിപത്രവും കീര്ത്തിമുദ്രയുമടങ്ങിയ പുരസ്കാരം ഏപ്രില്‍ രണ്ടിന് വൈകീട്ട് 6.30 ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ദേവസ്വം ബോര്ഭ് പ്രസിഡണ്ട് ഡോ.എം.കെ.സുദര്ശന് സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: