മൂന്നാര്‍ (ഇടുക്കി): മൂന്നാര്‍ ചിത്തിരപുരത്ത് ജ്വല്ലറി ഉടമ കയ്യേറിയ 15 സെന്റ് വസ്തു റവന്യൂ സംഘം ഒഴിപ്പിച്ചു. കെപി വര്‍ക്കി ജ്വല്ലറി ഉടമയാണ് ചിത്തിരപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സര്‍ക്കാര്‍ സ്കൂളിന്റെയും കോടികള്‍ വിലമതിക്കുന്ന വസ്തു കയ്യേറി റോഡ് നിര്‍മ്മിച്ചത്.
കഴിഞ്ഞ ദിവസം ഈ കയ്യേറ്റത്തെക്കുറിച്ച് ജന്മഭൂമി ഒന്നാം പേജില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഈ ഭൂമി കയ്യേറിയ പ്രദേശത്ത് സന്ദര്‍ശനം നടത്തിയിരുന്നു.
റവന്യൂവകുപ്പില്‍ ശക്തമായ സമ്മര്‍ദ്ദം ഉണ്ടായതിനെത്തുടര്‍ന്നാണ് ഭൂമി കയ്യേറി നിര്‍മ്മിച്ചിരുന്ന മതില് ജെസിബി ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. കയ്യേറിയ ഭൂമിക്ക് സമീപം 14 നിലയുള്ള കെട്ടിടമാണ് കെവി വര്‍ക്കി ജ്വല്ലറിക്കാര് വച്ചിരിക്കുന്നത്. ജില്ലാഭരണകൂടത്തിന്റെ അനുമതിയില്ലാതെയാണ് ഇതിന്റെ നിര്‍മ്മണ പ്രവര്‍ത്തനം നടന്നിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: