കുന്നംകുളം: ആര്‍എസ്എസ് അനുഭാവിയായ സുരേഷ് ബാബു (ബാബുട്ടന്) വിനെ കൊലപ്പെടുത്തിയ കേസില്‍ 24 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ സുപ്രീം കോടതി വിധി. സി പി എം മുന്‍ കുന്നംകുളം ഏരിയ സെക്രട്ടറി ബാലാജി. എം. പാലിശ്ശേരി, പ്രാദേശിക നേതാക്കളായ എം. എന്‍ മുരളീധരന്, മുഹമ്മദ് ഹാഷിം, മുജീബ്, ഉമ്മര്‍ (പൊടി ഉമര്‍) എന്നിവരെയാണ് തടവിന് വിധിച്ചത്
1993 മാര്‍ച്ച് 10 നാണു കാട്ടുകുളത്ത് വീട്ടില്‍ മാധവന് മകന് സുരേഷ് ബാബു കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞു വീട്ടിലേക്ക് വരുന്ന വഴി ബസ്സില്‍ നിന്നിറക്കി കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ 23 പ്രതികളാണുണ്ടായിരുന്നത്.
പബ്ലിക് പ്രോസിക്യൂട്ടര്‍ സാക്ഷികളെ വേണ്ട വിധം വിസ്തരിക്കാത്തതിനാല് സുരേഷ്ബാബുവിന്റെ അച്ഛന് മാധവന് സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയായിരുന്നു. സിപിഎം മുന്‍ എംഎല്‍എ ബാബു പാലിശ്ശേരിയുടെ അനുജനാണ് ബാലാജി എം. പാലിശ്ശേരി. ഹൈക്കോടതി ഈ കേസ് വാദം കേട്ട് 2005 ല്‍ വിധി പറഞ്ഞു. ഒന്നാം പ്രതിക്ക് ജീവപര്യന്തം ശിക്ഷ നല്കി.
ബാലാജി, ഹാഷിം, മുരളി എന്നിവരെ വെറുതെ വിടുകയും ചെയ്തു. മറ്റു മൂന്ന് പ്രതികളെ ഒരു വര്‍ഷത്തേക്ക് ശിക്ഷിച്ചു. ഈ വിധിക്കെതിരെ മാധവന് സുപ്രീംകോടതിയെ സമീപിച്ചു. മാധവന് വേണ്ടി അഡ്വ. ആര്. ബസന്ത്, അഡ്വ. ജെയിന് കാലിക്കറ്റ് എന്നിവര്‍ ഹാജരായി. എല്ലാ അപ്പീലുകളും സുപ്രീംകോടതി ഒന്നിച്ചു കേള്‍ക്കുകയും ഏഴു പേരെയും 326 വകുപ്പ് പ്രകാരം ഏഴു വര്‍ഷത്തെ തടവിന് വിധിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: