പേരാവൂര്‍: കൊട്ടിയൂരില്‍ പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ കുഞ്ഞിന്റെ പിതാവ് ഫാ. റോബിന് വടക്കുംചേരി തന്നെയെന്ന് ഡിഎന്‍എ പരിശോധനാഫലം.
പരിശോധനയുടെ റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിനും കേസ് കൈകാര്യം ചെയ്യുന്ന തലശ്ശേരിയിലെ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിക്കും കൈമാറി.
കേസിലെ മുഴുവന്‍ പ്രതികളും പോലീസിന് മുന്നില്‍ കീഴടങ്ങിയിരുന്നു. ശിശുവിനെ മാറ്റി വൈദികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്ന നസാഹചര്യത്തിലായിരുന്നു ഡിഎന്‍എ പരിശോധന നടത്തിയത്.
തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയില്‍ പെണ്‍കുട്ടി പ്രസവിച്ചപ്പോള്‍ തന്നെ കുഞ്ഞിനെ മാറ്റാന്‍ വൈദികന് നിര്‍ദേശം കൊടുക്കുകയും വയനാട്ടിലെ അനാഥാലയത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ഈ സംഭവത്തില്‍ തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നു എന്ന ആരോപണത്തില്‍ രണ്ടുപേര്‍ക്കു കൂടി ജാമ്യം കിട്ടിയിട്ടുണ്ട്.
ഡിഎന്‍എ പരിശോധനാഫലം കേസില്‍ നിര്‍ണ്ണായക തെളിവായി മാറുമെന്നാണ് സൂചന. തിരുവനന്തപുരത്തെ സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലാബിലായിരുന്നു പരിശോധന.
നേരത്തെ കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റിയെന്ന് അഭ്യൂഹം പരന്നിരുന്നു. ഇതേ തുടര്‍ന്ന് കുഞ്ഞിനെ ഒളിപ്പിച്ച വൈത്തിരി ഹോളി ഇന്‍ഫാന്റ് മേരി ഫോണ്ട്ലിംഗ് ഹോമിലെത്തി പോലീസ് കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: