ലക്നൗ: ലൈസന്‍സുള്ള അറവുശാലകള്‍ക്കും ഇറച്ചികടകള്ക്കും സംരക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇറച്ചി വില്‍പ്പനക്കാരുടെ സംഘടനയുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്.
ലൈസന്‍സുള്ള മാംസ വില്‍പ്പനക്കാരെ ബുദ്ധിമുട്ടിക്കില്ലെന്ന് ആദിത്യനാഥ് ഉറപ്പ് നല്കി. അനധികൃത അറവുശാലകള്‍ക്ക് നേരെ മാത്രമേ നടപടിയുണ്ടാകൂ. ലൈസന്‍സുള്ളവര്‍ ഭയക്കേണ്ടതില്ല. അവര്‍ക്ക് ജോലി തുടരാമെന്നും മന്ത്രി പറഞ്ഞു.
അറവുശാലകള്‍ക്കെതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ നാല് ദിവസമായി ഇറച്ചിക്കടകളും അറവുശാലകളും അടച്ചിട്ടുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഘടനയുമായി യോഗം വിളിച്ചത്. അനധികൃത അറവുശാലകള്‍ക്കെതിരെ നടപടി എടുക്കണമെന്ന സര്‍ക്കാരിന്റെ ഉത്തരവ് ചില ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നുവെന്നും യോഗത്തില്‍ വ്യാപാരികള്‍ പരാതി ഉന്നയിച്ചു.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ മാത്രം നടപടി സ്വീകരിക്കുന്നുവെന്നും അധികാര ദുര്‍വിനിയോഗം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും കടയുടമകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരം പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചകള്‍ ഉണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യാപാരികള്‍ക്ക് പരാതി നല്കി.
അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടുന്നതിനെ കടയുടമകള്‍ പിന്തുണച്ചതായും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. അറവുശാലകള്‍ അടച്ചതിനാല്‍ കയറ്റുമതി വരുമാനം ഇടിഞ്ഞ സാഹചര്യത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയോഗം വിളിച്ചത്. സംസ്ഥാനത്ത് ലൈസന്‍സുള്ള 44 അറവുശാലകളാണുള്ളത്. ആയിരത്തോളം അനധികൃത അറവുശാലകളും പ്രവര്‍ത്തിക്കുന്നുവെന്നാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: