കൊട്ടാരക്കര: കരസേന ഉപമേധാവി ശരത്ചന്ദ് ഏനാത്ത് ബെയ്ലിപാല നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ നേരിട്ടെത്തി. ഇലെ വൈകിട്ട് നാലിനോടെയാണ് കുളക്കട’ഭാഗത്തെത്തി നിര്‍മ്മാണ പുരോഗതി വിലയിരുത്തിയത്. ഉപമേധാവിയായശേഷം ജന്മനാട്ടില് എത്തിയ അദ്ദേഹം ഏനാത്ത് ബെയ്ലി പാലം നിര്‍മ്മാണം വീക്ഷിക്കാന്‍ ഹ്രസ്വസന്ദര്‍ശനം നടത്തുകയായിരുന്നു.
സന്ദര്ശനസ്ഥലത്തേക്ക് അധികമാരെയും കടത്തിവിട്ടില്ല. പാലം നിര്‍മ്മാണം വേഗത്തിലാക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയശേഷം രണ്ട് ദിവസത്തിനകം വീണ്ടുമെത്തുമെന്നറിയിച്ചാണ് മടങ്ങിയത്. പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടുവരികയാണ്. ഈ സ്ഥലം പൂര്‍ണമായും കരസേന ഏറ്റെടുത്തുകഴിഞ്ഞു. ഈ ഭാഗത്തേക്ക് നാട്ടുകാര്‍ക്ക് ഉള്‍പ്പടെ അനുവാദമില്ലാതെ പ്രവേശിക്കാന്‍ കഴിയില്ല. നിര്‍മ്മാണസാധനങ്ങള്‍ എല്ലാം പെയിന്റടിച്ച് വൃത്തിയാക്കുകയും വിവിധ ഭാഗങ്ങള്‍ കൂട്ടി യോജിപ്പിക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമാണ് നടന്നു വരുന്നത് കൂടതലും രാത്രികാലങ്ങളിലാണ് നിര്‍മ്മാണം നടക്കുന്നത്. രണ്ടാഴ്ചക്കകം നിര്‍മ്മാണം പൂര്‍ത്തിയാക്കി ബെയ്ലി പാലം സംസ്ഥാന സര്‍കകാരിന് കൈമാറാനാണ് പദ്ധതി. നിര്‍മ്മാണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇനിയും നടന്നിട്ടില്ല. സെക്കന്തരബാദില്‍ നിന്നുള്ള 14 എഞ്ചിനീയറിംഗ് റെജിമെന്റാണ് നിര്‍മ്മാണത്തിന് മേല്‍നോട്ടം. അടൂര്‍ പഴകുളത്തുള്ള അഗ്രിക്കള്‍ച്ചറല്‍ സോഷ്യല്‍സര്‍വ്വീസ് സൊസൈറ്റിയില്‍ (പാസ്) പ്രധാന ക്യാമ്പ് ഓഫിസ് തുറാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ ഏകോപിപ്പിക്കുന്നത്. മെയിന്‍ക്യാമ്പ് കൂടാതെ പാലം നിര്‍മ്മാണം നടക്കുന്ന ഭാഗങ്ങളില്‍ പ്രത്യേകം ടെന്‍ഡുകളും ക്രമീകരിച്ചു കഴിഞ്ഞു. ഏനാത്ത് കല്ലട ആറ്റിന് കുറുകെയാണ് എംസി റോഡുവഴിയുള്ള ഗതാഗത-കാല്‍നട പ്രശ്നത്തിന് പരിഹാരമായി സൈന്യം ബെയ്ലി പാലം നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: