ന്യൂദല്‍ഹി: രാജ്യത്തെ ചെറുനഗരങ്ങളിലേക്ക് വിമാനയാത്ര സാധ്യമാക്കിക്കൊണ്ടുള്ള വ്യോമഗതാഗത മന്ത്രാലയത്തിന്റെ പദ്ധതിക്ക് ഏപ്രിലില്‍ തുടക്കമാകും. എല്ലാ ദിവസവും വിമാനങ്ങള്‍ എത്താത്ത രാജ്യത്തെ 31 എയര്‍പോര്‍ട്ടുകളെ ബന്ധിച്ച് 128 റൂട്ടുകളിലാണ് സര്‍വ്വീസുകള്‍.
പത്തൊന്‍പത് മുതല്‍ 78 സീറ്റുകള്‍ വരെയുള്ള ചെറു വിമാനങ്ങളാണ് ഈ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്നത്. സ്പൈസ് ജെറ്റ്, അലയന്‍സ് എയര്‍, എയര്‍ ഡെക്കാണ്, എയര്‍ ഒഡീസ, ടര്‍ബോ മെഗ എന്നീ വിമാന സര്‍വ്വീസുകളാണ് ആഭ്യന്തര വിമാന സര്‍വ്വീസ് മേഖലയിലേക്ക് എത്തിയിരിക്കുന്നത്.
മണിക്കൂറിന് 2,500 രൂപ എന്ന നിരക്കിലാണ് ചെറുനഗരങ്ങളിലേക്കുള്ള വിമാന യാത്രയ്ക്ക് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. 128 റൂട്ടുകളിലെ സര്‍വ്വീസുകള്‍ക്ക് 205 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ടായി കേന്ദ്രം നല്‍കും. ആറര ലക്ഷം സീറ്റുകള്‍ക്കാണ് കേന്ദ്രധനസഹായം നല്‍കുന്നത്. ചെറുകിട വിമാനസര്‍വ്വീസുകളെയും ചെറിയ വിമാനത്താവളങ്ങളെയും ലാഭകരമാക്കാന്‍ ഇതുപകരിക്കും.
ദല്‍ഹി-ഷിംല, കുളു, ആഗ്ര, പത്താന്‍കോട്ട്, പന്ത്നഗര്‍, ലുധിയാന, ബിക്കാനീര്‍, ജയ്പ്പൂര്‍-ആഗ്ര, ജയ്സാല്‍മീര്‍, ഷില്ലോങ്- അഗര്‍ത്തല, ഇംഫാല്‍, സില്‍ച്ചര്‍, മുംബൈ- കാണ്ട്ല, പോര്‍ബന്തര്‍, ജല്‍ഗാവ്, നാസിക്, ഷോലാപൂര്‍ എന്നീ ചെറു വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് സര്‍വ്വീസുകള്‍ നടക്കും.
നിലവില്‍ വാണിജ്യവിമാന സര്‍വ്വീസുകള്‍ രാജ്യത്തെ 76 വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. വിമാന സര്‍വ്വീസ് ഇല്ലാത്ത 33 വിമാനത്താവളങ്ങളിലേക്ക് പുതിയ പദ്ധതി വഴി സര്‍വ്വീസുകളെത്തും. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 50 ചെറുവിമാനത്താവളങ്ങളാണ് ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: