ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പരചിനാര്‍ നഗരത്തിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 22 പേര് മരിച്ചു. 57 പേര്‍ക്കു പരിക്കേറ്റു. പരചിനാറിലെ ഇമാംബര്‍ഗ മാര്‍ക്കറ്റിലാണ് സ്ഫോടമുണ്ടായത്. സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ മാര്‍ക്കറ്റിലെ പ്രവേശന കവാടത്തിനു സമീപം പൊട്ടിത്തെറിക്കുകയായിരുന്നു. മരണസംഖ്യ ഉയരാനാണ് സാധ്യതയെന്ന് അധികൃതര്‍ അറിയിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സ്ഫോടനത്തില്‍ പരിക്കേറ്റവരെ സൈനികര്‍ ഹെലികോപ്ടര്‍ മാര്‍ഗം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തെ ആശുപത്രികളില്‍ അധികൃതര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
സംഭവത്തില്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് ദുഃഖം രേഖപ്പെടുത്തി. ഭീകരര്‍ക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും ഇത് നമ്മുടെ ഉത്തരവാദിത്വം അണെന്നും ഷരീഫ് പറഞ്ഞു. പാക്കിസ്ഥാനില്‍ നിന്ന് ഭീകരവാദം തുടച്ചു നീക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കുമെന്നും അതിനായി ഏതറ്റവരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: