പി.കെ.നാരായണനെ അറസ്റ്റു ചെയ്തു നീക്കി ; അനില്‍കുമാര്‍ നിരാഹാരം തുടങ്ങി
പയ്യന്നൂര്‍: രാമന്തളിയിലെ ജനവാസ കേന്ദ്രത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നാവിക അക്കാദമി മാലിന്യപ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ജന ആരോഗ്യ സംരക്ഷണസമിതി അക്കാദമി ഗെയിറ്റിനു മുന്നില്‍ നടത്തിവരുന്ന അനിശ്ചിതകാലസമരം 33 ദിവസം പിന്നിട്ടു. സമരപന്തലില്‍ കഴിഞ്ഞ എട്ട് ദിവസമായി നിരാഹാര സമരം നടത്തിവന്ന സമരസമിതി വൈസ് ചെയര്മാന് പി.കെ.നാരായണന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ പോലീസ് അറസ്റ്റു ചെയ്ത് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പകരം സമരസമിതി നിര്‍വ്വാഹക സമിതിയംഗം കെ.എം.അനില്‍കുമാര്‍ നിരാഹാര സമരം ആരംഭിച്ചു.
വെള്ളിയാഴ്ച രാവിലെ 11.30 ഓടെയാണ് പയ്യന്നൂര്‍ എസ്ഐ പി.കെ.ഷൈനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എട്ട് ദിവസമായി നിരാഹാരസമരം നടത്തിവന്ന പി.കെ.നാരായണനെ അറസ്റ്റു ചെയ്ത് നീക്കിയത്. രണ്ടാമതായി നിരാഹാരം ആരംഭിച്ച കെ.എം.അനില്‍കുമാറിനെ കെ.പി.കുഞ്ഞിപ്പാര്‍വ്വതി അമ്മ ഷാളണിയിച്ചു. തുടര്‍ന്ന് അനില്‍കുമാറിന് അഭിവാദ്യമര്‍പ്പിച്ച് രാമന്തളി സെന്‍ട്രലിലേക്ക് പ്രകടനം നടത്തി. എന്‍.കെ.ഭാസ്ക്കരന്‍, കെ.പി.രാജേന്ദ്രന്, വിനോദ് കുമാര്‍ രാമന്തളി തുടങ്ങിയവര്‍ സംസാരിച്ചു. പ്രകടനത്തിന് കെ.പി.രാഘവന് നായര്‍, സുനില്‍ രാമന്തളി, സുധേഷ് പൊതുവാള്, ബീന രമേശന്, കെ.കെ.ജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: