മാഹി: വള്ളൂര്‍ അറവിലകത്ത് റെയില്‍വേ അടിപ്പാത യാഥാര്‍ത്ഥ്യത്തിന്റെ വക്കില്‍ നില്‍ക്കെ മയ്യഴിയിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ പത്രപ്രസ്താവനയിലൂടെ കള്ളപ്രചരണം അഴിച്ചുവിടുകയാണെന്ന് ബിജെപി മാഹി മേഖലാ കമ്മറ്റി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. 1999 മുതല്‍ ഈ പദ്ധതിക്ക് വേണ്ടി ആക്ഷന്‍ കമ്മിറ്റി നിരവധി തവണ കഴിഞ്ഞ കാലങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളുമായി ബന്ധപ്പെട്ടപ്പോള്‍ മുടന്തന്‍ന്യായം പറഞ്ഞ് നിഷേധാത്മക നിലപാടാണ് എടുത്തിട്ടുള്ളത്. എംഒഎച്ച് ഫാറൂഖ് എംപി ആയിരുന്ന സമയത്ത് ബിജെപി നേതാക്കള്‍ അദ്ദേഹത്തെക്കണ്ട് വിഷയം അവതരിപ്പിച്ചപ്പോള്‍ നിര്‍ദ്ധിഷ്ട സ്ഥലം കേരളത്തിലാണെന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്. സമീപകാലത്ത് വി.മുരളീധരന് മുഖേന കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവുമായി ബന്ധപ്പെടുകയും ഈ പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ എല്ലാവിധ ശ്രമങ്ങളും ഉറപ്പുനല്കുകയുണ്ടായി. ഈ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അടിപ്പാത ആക്ഷന്‍കമ്മിറ്റി എംഎല്‍എ ഡോ. രാമചന്ദ്രന്, റിച്ചാര്‍ഡ്ഹേ എംപി, ന്യൂമാഹി പഞ്ചായത്ത് പ്രസിഡണ്ട്, തലശ്ശേരി എംഎല്‍എ എന്നിവരുടെ ശക്തമായ ഇടപെടലിന്റെ ഫലമായി റെയില്‍വേ അടിപ്പാത യാഥാര്‍ത്ഥ്യമാകാന്‍ പോവുന്ന വേളയിലാണ് കോണ്‍ഗ്രസ്സ് എട്ടുകാല് മമ്മൂഞ്ഞ് എന്ന കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുന്ന പ്രസ്താവന നടത്തുന്നതെന്ന് മേഖലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
യാഥാര്‍ത്ഥ്യം മുഴുവന്‍ ആളുകളും മനസ്സിലാക്കണമെന്നും പദ്ധതിയുടെ വിജയത്തിനാവശ്യമായ തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആത്മാര്‍ത്ഥമായ പിന്തുണയും നല്‍കുമെന്നും ബിജെപി മേഖലാ കമ്മിറ്റിയോഗം ഉറപ്പ് നല്കി. കാട്ടില്‍ ശശിധരന് അദ്ധ്യക്ഷത വഹിച്ചു. കുനിയില്‍ സത്യന്, കെ.പി.മനോജ്, പി.ടി.ദേവരാജന്‍, പുനത്തില്‍ ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: