ന്യൂദല്‍ഹി: ജ്യോതിഷികളും തത്തയെക്കൊണ്ടും മറ്റും കാര്ഡെടുപ്പിച്ച് ഫലം പറയുന്നവരും രാഷ്ട്രീയ നിരീക്ഷകരും അടക്കം നടത്തുന്ന തെരഞ്ഞെടുപ്പ് ഫല പ്രവചനങ്ങള്‍ നിയമവിരുദ്ധമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. ഇത്തരം പ്രവചനങ്ങള്‍ നേരത്തെ നിരോധിച്ചിട്ടുളളതുമാണ്. ജനപ്രാതിനിധ്യ നിയമം 126എയുടെ ലംഘനമാണിതെന്നും കമ്മീഷന് ചൂണ്ടിക്കാട്ടുന്നു.
വോട്ടെടുപ്പില്‍ തുടങ്ങി അവസാന ഘട്ടം പൂര്‍ത്തിയാകുന്നത് വരെ ഫലപ്രവചനങ്ങള് പുറത്ത് വിടാന്‍ പാടില്ല. ഇത്തരം പ്രവചനങ്ങളില്‍ കുടുങ്ങി വോട്ടര്‍മാര്‍ സ്വാധീനിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ് ഈ നടപടി. ഇത്തരം പ്രവചനങ്ങള്‍ പ്രക്ഷേപണം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതില്‍ നിന്ന് എല്ലാ മാധ്യമങ്ങളും ഒഴിഞ്ഞ് നില്‍ക്കണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: