ന്യൂദല്‍ഹി: ഇന്ത്യയില്‍ കെനിയന്‍ പെണ്‍കുട്ടിയെ അക്രമിച്ചെന്ന കേസ് വ്യാജമെന്ന് തെളിഞ്ഞു. മാനസികമായി തളര്‍ന്ന പെണ്‍കുട്ടി കെട്ടിച്ചമച്ച കഥയാണ് തന്നെ ആക്രമിച്ചതെന്ന് ഇന്ത്യയിലെ നൈജീരിയക്കാരുടെ സംഘടന അറിയിച്ചു.
ചില ജീവിതപ്രശ്നങ്ങള്‍ പെണ്‍കുട്ടിയെ മാനസികമായി തളര്‍ത്തിയതാണ് അക്രമ വാര്‍ത്ത കെട്ടിച്ചമക്കാന്‍ കാരണമെന്നും അന്വേഷണത്തില്‍ വ്യക്തമായതായി അവര്‍ പറഞ്ഞു. മരിയ ബുറെണ്ടി എന്ന പെണ്‍കുട്ടി തന്നെ ചിലര്‍ അക്രമിച്ചതായി നേരത്തെ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് ഉത്തര്‍ പ്രദേശ് പോലീസ് നടത്തിയ അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: