അദ്ദേഹം പഠിപ്പിച്ചിരുന്ന കോളജ് ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തിയിരുന്നതാണ്. ക്രിസ്തുമത പ്രചാരണത്തിനുള്ള പദ്ധതി പാഠ്യക്രമത്തില്‍ തന്നെ ഉള്‍പ്പെടുത്തി അവര്‍ നടപ്പാക്കി പോന്നിരുന്നു. ഒരു പിരിയഡ് ബൈബിള്‍ പഠനമായിരുന്നു. എല്ലായിടത്തും ക്രൈസ്തവാന്തരീക്ഷമായിരുന്നു നിലനിന്നിരുന്നത്. എന്നാല്‍ തീര്ത്ഥരാമന് എത്തിയതോടെ സ്ഥിതിഗതി മാറി. അദ്ദേഹം ക്ലാസിലും അല്ലാതെയും കുട്ടികളോട് അടുത്തിടപഴകി.
അവരില്‍ ഹൈന്ദവധര്‍മ്മത്തിലും ചരിത്രത്തിലും ശാസ്ത്രപാരമ്പര്യത്തിലും അഭിമാനമുണരുവാന് അത് കാരണമായിത്തീര്‍ന്നു. വിവരങ്ങള്‍ കോളജിന്റെ ഭരണസമിതിയുടെ മുന്‍പാകെ എത്തി. അവിടെ ചൂടേറിയ ചര്‍ച്ച നടന്നു. ”തീര്ത്ഥരാമന് കാരണം ഹിന്ദുവിദ്യാര്ത്ഥികളില് സ്വാഭിമാനമുണ്ടാകുന്നു. ക്രിസ്തുമതം അനേകം സമ്പ്രദായങ്ങളില്‍ ഒന്നു മാത്രമാണെന്നതുകൊണ്ട് അതിന് പ്രത്യേക മഹത്വമൊന്നുമില്ലെന്നും അവര്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു.
വിശാലവും വ്യാപകവും സനാതനവുമായ ഹിന്ദുധര്‍മ്മത്തെ ചൊല്ലി അവര്‍ തല ഉയര്‍ത്തി പിടിച്ചു നടക്കുന്നു” ഇതായിരുന്നു ഒരു പരാതി. മറ്റൊരാളുടെ വേദന ഇപ്രകാരമായിരുന്നു. ”ഹിന്ദു വിദ്യാര്‍ത്ഥികളുടെ കാര്യം പോട്ടെ, ക്രിസ്ത്യന്‍ കുട്ടികളും തീര്‍ത്ഥരാമന്റെ പുറകെ കൂടിതുടങ്ങിയിട്ടുണ്ട്. അവര്‍ ചിലപ്പോള്‍ ഹിന്ദുമതത്തില്‍ ചേരാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ ഭയക്കുന്നു.” മൂന്നാമന് രോഷംകൊണ്ട് തിളച്ചു. ”ആരാണീ തീര്ത്ഥരാമന്, ഹിന്ദുത്വം വളര്‍ത്താന്‍ ശ്രമിക്കുന്ന ആള്‍ക്ക് നാമെന്തിന് ശമ്പളം കൊടുക്കുന്നു. അയാളല്ലാതെ വേറെ ആരെയും കണക്ക് പഠിപ്പിക്കാന്‍ കിട്ടില്ലേ? അയാളെ ഉടനടി മാറ്റണം.”
പ്രിന്‍സിപ്പല്‍ പ്രൊഫ. ബെയ്ല് കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തുവാന്‍ ശ്രമിച്ചു. പക്ഷെ തീര്‍ത്ഥരാമന്റെ പാണ്ഡിത്യവും, അധ്യാപന നൈപുണ്യമൊന്നും ആ ക്രൈസ്തവമൗലികവാദികള് കണക്കിലെടുത്തില്ല. ചില അദ്ധ്യാപകര്‍ തീര്‍ത്ഥരാമനെ കണ്ട് ഹിന്ദുധര്‍മ്മ മഹത്വത്തെക്കുറിച്ചുള്ള ബോധനം അല്പം കുറച്ചുകൂടെ എന്ന് അന്വേഷിച്ചു. എന്നാല്‍ തീര്ത്ഥരാമന് കോളജിലെ ജോലിയേക്കാള്‍ മഹത്തരവും സ്വജീവനെക്കാല് പ്രിയതരവുമായിരുന്നു സ്വധര്‍മ്മവും സ്വദേശവും.
അതിനുവേണ്ടി എന്തും ഉപേക്ഷിക്കുവാന്‍ അദ്ദേഹം തയ്യാറായിരുന്നു. അങ്ങനെ മിഷണറിമാരുടെ നിര്‍ബന്ധത്തിന് വിധേയമായി പ്രൊഫ. ബെയ്ലിന് അദ്ദേഹത്തെ പുറത്താക്കേണ്ടിവന്നു. ആ തീരുമാനം വേദനയോടെ അറിയിച്ച പ്രൊഫ. ബെയ്ലിനോട് അദ്ദേഹം പറഞ്ഞു: ”എനിക്കല്പ്പവും ദുഃഖമില്ല, അങ്ങേയറ്റം ആനന്ദമേ ഉള്ളൂ. ഈശ്വരന് എത്ര ദയാലുവാണെന്ന് നോക്കൂ. അദ്ദേഹമെന്റെ സംസാരബന്ധനങ്ങള്‍ ഒന്നൊന്നായി അറുത്തുതരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: