മുംബൈ: വിരാട് കോഹ്ലിയുടെ ഇന്ത്യന്‍ ടീമിനോട് ലോകത്തെ മറ്റു ടീമുകള്‍ക്ക് അസൂയയാണെന്ന് സച്ചിന് ടെണ്ടുല്‍ക്കര്‍. സ്വന്തം തട്ടകത്തില്‍ ഈ സീണസിലെ ഇന്ത്യയുടെ മിന്നുന്ന പ്രകടനമാണ് അസൂയയ്ക്ക് കാരണം. 2016-17 സീസണിലെ 13 ടെസറ്റുകളില്‍ പത്തിലും ഇന്ത്യ വിജയം നേടി. ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ഓസ്ട്രേലിയ ടീമുകള്‍ക്കെതിരേ പരമ്പര വിജയവും സ്വന്തമാക്കി.
മറ്റു ടീമുകള്‍ക്ക് അസൂയയുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. അസാധ്യമായ കളിയാണ് ഇന്ത്യ കാഴ്ചവച്ചത്. നൂറുശതമാനം ശക്തമാണ് ടീം. നല്ലകാര്യമാണിത്. ആരെയാണ് പുറന്തള്ളുക. അത്രയ്ക്ക് കരുത്തുളളതാണ് ടീം. ചാമ്പ്യന്‍ ടീമുകളുടെ കാര്യം ഇങ്ങനെയാണ്. ഇന്ത്യന്‍ ടീമിന്റെ കളി എല്ലാവരും നിരീക്ഷിച്ചുവരുകയാണെന്ന് സച്ചിന് പറഞ്ഞു. ലോക ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നതിന് വാലറ്റനിരയുടെ പ്രകടനം സഹായകമായി. കീപ്പര്‍ വൃദ്ധിമാന്‍ സാഹ പ്രത്യേക അഭിനന്ദം അര്‍ഹിക്കുന്നുവെന്ന് സച്ചിന് പറഞ്ഞു.
ഈ സീസണില്‍ ഇന്ത്യയക്ക് മികച്ച വിജയങ്ങള്‍ നേടാനായി. വെല്ലുവിളിയുയര്‍ത്തുന്ന നിമിഷങ്ങളും ഉണ്ടായി. ബാറ്റിംഗ് ഓര്‍ഡറില്‍ ഏഴ്, എട്ട്, ഒമ്പത് സ്ഥാനങ്ങളില്‍ ബാറ്റു ചെയ്തവര്‍ വെല്ലുവിളികള്‍ അതിജീവിച്ചു. ഇവരുടെ മികച്ച സംഭാവനകള്‍ ടീമിന്റെ വിജയത്തിന് സഹായകമായി. നിര്‍ണായക നിമിഷങ്ങളില്‍ സാഹ പൊരുതിക്കയറി. റാഞ്ചി ടെസ്റ്റില്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് സെഞ്ചുറിയും നേടി.
എന്നാല്‍ വിരാട് കോഹ്ലിയും ഓസീസ് ക്യാപ്റ്റന്‍ സ്മിത്തും തമ്മിലുളള പ്രശ്നത്തില്‍ അഭിപ്രായം പറയാന്‍ സച്ചിന് വിസമ്മതിച്ചു. ക്രിക്കറ്റില്‍ ഇന്ത്യയും ഓസ്ട്രേലിയയും ശത്രുക്കളാണ്. അതുകൊണ്ടാണ് ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയില്‍ മികച്ച പ്രകടനം ഉണ്ടാകുന്നത്. 1998, 2000, 2004 സീസണിലെ ഇന്ത്യ-ഓസ്ട്രേലിയ പരമ്പരകളും മികച്ചതായിരുന്നെന്ന് സച്ചിന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: