ന്യൂദല്‍ഹി: ഇരുപത്തിരണ്ടാമത് ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഭുവനേശ്വര്‍ വേദി. ജൂലൈ 6 മുതല്‍ ഒമ്പത് വരെ കലിംഗ സ്റ്റേഡിയത്തിലാണ് ചാമ്പ്യന്‍ഷിപ്പ് അരങ്ങേറുന്നത്. 2013-ല്‍ പൂനെയിലായിരുന്നു ഇതിന് മുന്‍പ് ഇന്ത്യയില്‍ അവസാനമായി ചാമ്പ്യന്‍ഷിപ്പ് നടന്നത്. 2015-ല്‍ ചൈനയിലെ വുഹാനിലും.
നേരത്തെ റാഞ്ചിയിലെ ബിര്‍സമുണ്ട സ്റ്റേഡിയത്തിലായിരുന്നു ചാമ്പ്യന്‍ഷിപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്. അതനുസരിച്ച് ഒരുക്കങ്ങളും തുടങ്ങി. എന്നാല്‍ കഴിഞ്ഞ മാസം ഝാര്‍ഖണ്ഡ് അത്ലറ്റിക് അസോസിയേഷന് ചാമ്പ്യന്‍ഷിപ്പ് നടത്താന്‍ പറ്റില്ലെന്ന് പറഞ്ഞ് പിന്മാറുകയായിരുന്നു. തുടര്‍ന്നാണ് ഒഡീഷ രംഗത്തുവന്നത്.
ഏഷ്യന്‍ അത്ലറ്റിക്സ് അസോസിയേഷന്റെ 86-ാമത് കൗണ്‍സില്‍ മീറ്റിങ്ങാണ് ജൂലൈ 6 മുതല്‍ 9 വരെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ മീറ്റ് നടത്താന്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: