മേലൂര്‍:വയോജനങ്ങള്‍ക്കായി പഞ്ചായത്ത് ഒരുക്കിയ പകല്‍വീടിന്റെ പ്രവര്‍ത്തനം സാമ്പത്തിക പ്രതിസന്ധി മൂലം നിലച്ചു. പൂലാനി പ്രാഥമിക ആരോഗ്യ കേന്ദ്രത്തോടനുബന്ധിച്ചാണ് പകല്‍വീട് ഒരുക്കിയത്. വിശ്രമ ജീവിതത്തില്‍ വയോജനങ്ങള്‍ക്കു വേണ്ട എല്ലാ ഉപാധികളും ഇവിടെ സജ്ജീകരിച്ചിരുന്നു. ടെലിവിഷന്‍, ആനുകാലികങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയതോടെ മറ്റു പഞ്ചായത്തുകള്‍ക്ക് ഇവിടത്തെ പകല്‍വീട് മാതൃകയായി.
50 അംഗങ്ങള്‍ തുടക്കത്തില്‍ പകല്വീട്ടിലെത്തിയിരുന്നു. ഇവര്‍ക്ക് വേണ്ട ഭക്ഷണവും ലഘുഭക്ഷണവും ഇവിടെ നിന്നു ചുരുങ്ങിയ നിരക്കില്‍ ലഭ്യമാക്കിയിരുന്നു. രണ്ടു വര്‍ഷം മുന്‍പാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ തന്നെ നവീകരിച്ച കെട്ടിടത്തിലേക്ക് പകല്‍വീടിന്റെ പ്രവര്‍ത്തനം മാറ്റിയത്. ഏകദേശം മൂന്നു ലക്ഷം രൂപ ചെലവിട്ടാണ് സൗകര്യങ്ങള്‍ നടപ്പാക്കിയത്.
പിന്നീട് സാമ്പത്തിക നഷ്ടം നേരിട്ടതിനെ തുടര്‍ന്ന് ഭക്ഷണ വിതരണം നടത്താനാവാതെ പ്രവര്‍ത്തനം പൂര്‍ണമായും നിലനിലയ്ക്കുകയായിരുന്നു. പകല്‍വീട് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: