അടിമാലി: എല്‍ഐസി ഓഫീസിന് തീയിട്ട് മുന്‍ ജീവനക്കാരന്റെ ആത്മഹത്യ ശ്രമത്തില്‍ ദുരൂഹത ഏറുന്നു. ശിവന് ലക്ഷ്യമിട്ടത് ജീവനക്കാരെയും അപായപ്പെടുത്താനെന്ന് വിവരം. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പെട്രോളുമായി കാര്‍ പാര്‍ക്കിങ് മേഖലയില്‍ നിന്നുമുള്ള വഴിയിലൂടെ വാതില്‍ കുറ്റിയിട്ട് സ്റ്റെയര്‍കേസ് വഴി ശിവന് മുകളിലെത്ത
ിയത്. ഇതിനിടയ്ക്ക് ജോലി ചെയ്തിരുന്ന സ്ത്രീകളുള്‍പ്പെടെയുള്ളവരെ ഒപ്പം വരാന്‍ വിളിക്കുന്നുണ്ടായിരുന്നു ഇയാള്‍. കാര്യമെന്തെന്നറിയാതെ ചിലര്‍ പിന്നാലെ എത്തി. മാനേജരെവിടെയെന്ന് അസി. മാനേജരോട് ചോദിച്ച ശേഷം ജോലിയില്‍ തിരിച്ചെടുക്കണമെന്ന് ശിവന് ആവശ്യപ്പെട്ടു.
മാനേജറില്ലാ പോയിട്ട് പിന്നീട് വരാന്‍ പറഞ്ഞെങ്കിലും ശിവന് കയ്യിലിരുന്ന കുപ്പിയില്‍ കരുതിയ പെട്രോള്‍ ദേഹത്തേക്ക് ഒഴിക്കുകയും കന്നാസ് തുറന്ന് ഓഫീസിലേക്ക് പെട്രോള്‍ പരത്താനും ശ്രമിച്ചു. ഇതിനിടെ പെട്രോള്‍ സമീപത്തു നിന്ന സ്ത്രീകളുള്‍പ്പെടെയുള്ളവരുടെ ദേഹത്തും തെറിച്ചു വീണിരുന്നു.
ഇതോടെ അസി.മാനേജര്‍ ജോസഫ് എത്തി ശിവനെ തടഞ്ഞെങ്കിലും വിജയിച്ചില്ല. ഇതിനിടെ ഓടിയെത്തിയ ഡെവലപ്മെന്റ് ഓഫീസര്‍ ശിവന്റെ കൈയ്യിലിരുന്ന ലൈററര്‍ വാങ്ങാന്‍ ശ്രമിച്ചെങ്കിലും ശിവന് സ്വയം തീ കൊളുത്തുകയായിരുന്നു. ഇതോടെ ഓഫീസ് അഗ്നിയില്‍ മുങ്ങി. വനിത ജീവനക്കാരടക്കമുളളവര് പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു. നിരവധി പേര് ഓഫീസിനുള്ളില്‍ കുടുങ്ങി പോകുകയും ചെയ്തു. ഇവരെയെല്ലാം പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും എത്തിയാണ് പുറത്തെത്തിച്ചത്. സമീപത്തുനിന്നിരുന്ന അസി.മാനേജര്‍ നിസാര പരിക്കു
കളോടെ രക്ഷപെടുകയായിരുന്നു. ഡവലപ്പ്മെന്റ് ഓഫീസര്‍ കെ. ശിവകുമാറിന്റെ സമയോചിതമായ ഇടപെടലിലൂടെ തീ പടര്‍ന്ന് കത്തുന്ന ശിവരാമന്റെ കാലില്‍ പിടിച്ചു വലിച്ചു തീനാളത്തില്‍ നിന്നും വെളിയിലാക്കി ഇയാളെ പുറത്തെത്തിയ്ക്കുകായിരുന്നു.
ക്ലീനിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്ത് വരികയായിരുന്നു ശിവന് ഇവിടെ. കഴിഞ്ഞ ദിവസം ഗസ്റ്റുകള്‍ വന്നപ്പോള്‍ ശിവന് മദ്യപിച്ച് ഗസ്റ്റ് ഹൗസില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ഗസ്റ്റായി വന്നവര്‍ ശിവന്റെ പെരുമാറ്റത്തിലടക്കമുളള വിവരങ്ങള്‍ ചൂണ്ടിക്കാട്ടി പരാതിപ്പെട്ടു. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം ശിവനെ ജോലിയില്‍ നിന്നും മാനേജര്‍ പിരിച്ചുവിട്ടു.
20 വര്‍ഷത്തോളമായി ജോലിചെയ്യുന്ന തന്നെ പിരിച്ചുവിടരുതെന്നും ജോലിയില്‍ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് നിരവധി തവണ ഇയാള്‍ മാനേജറോട് അഭ്യര്‍ത്ഥന നടത്തിയിരുന്നു. അടിമാലിയില്‍ നിന്നും മൂന്നാറില്‍ നിന്നുമെത്തിയ മൂന്ന് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ ചേര്‍ന്ന് നടത്തിയ പരിശ്രമത്തിനൊടുവിലാണ് കെട്ടിടത്തിനുള്ളിലെ തീയണച്ചത്. ആദ്യമെത്തിയ ഫയര്ഫോഫാഴ്സ് വാഹനത്തിലെ വെള്ളം ഇടക്കുവച്ച തീര്‍ന്നുപോയത് രക്ഷപ്രവര്ത്തിനിടയില് തടസ്സമായി. പണവും ഇടപാടുകാരുടെ വിലപ്പെട്ട രേഖകളും സംഭവത്തില്‍ കത്തിനശിച്ചിട്ടുണ്ടൊയെന്നറിഞ്ഞാല് മാത്രമേ അപകടത്തിന്റെ പൂര്‍ണ്ണമായുള്ള നാശനഷ്ടക്കണക്കുകള്‍ വിലയിരുത്താന്‍ സാധിക്കു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: