തലശേരി: ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യസൂത്രധാരനെന്ന നിലയില്‍ പോലീസ് അന്വേഷിക്കുന്ന സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്റെ മുന്‍കൂര്‍ ജാമ്യാപേകഷ പരിഗണിക്കുന്നത് തലശേരി ജില്ലാ സെഷന്‍സ് കോടതി ഈ മാസം 16ലേക്ക് മാറ്റി. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കേസ് ഡയറി ഹാജരാക്കണമെന്നും കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. കുഞ്ഞനന്തന് സമര്‍പ്പിച്ച ജാമ്യ ഹര്‍ജി കോടതി ഇന്നലെ ഫയലില്‍ സ്വീകരിച്ചിരുന്നു.
ചന്ദ്രശേഖരന് വധക്കേസുമായി ബന്ധപ്പെടുത്തി തനിക്കെതിരേയുള്ള ആരോപണങ്ങള്‍ മാധ്യമങ്ങളില്‍നിന്നാണ് അറിഞ്ഞതെന്നും കൊലപാതകവുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്നും കുഞ്ഞനന്തന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. താന്‍ എവിടെയും ഒളിച്ചോടിയിട്ടില്ല. പോലീസുമായി സഹകരിക്കാന്‍ തയാറുമാണ്. പോലീസില്‍നിന്നു ശാരീരികവും മാനസികവുമായ പീഡനമുണ്ടാകുമെന്നതിനാലാണ് അവര്‍ക്കു മുന്നില്‍ ഹാജരാകാത്തതെന്നും കുഞ്ഞനന്തന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: