കരിങ്കുന്നം: പിക്ക്-അപ്പ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ ഉള്‍പ്പടെ 15 പേര്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ മൂന്ന് അന്യ സംസ്ഥാന തൊഴിലാളികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്യ സംസ്ഥാന തൊഴിലാളികളെ കുത്തി നിറച്ചു കൊണ്ടുവന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
വാഹനത്തിന്റെ ഡ്രൈവര്‍ ആലുങ്കത്തറയില് ബിജു ജോസഫ് (40), കല്‍ക്കട്ട സ്വദേശികളായ മെഹ്റുല്‍ (28), ശിശുഖാ (32), അനാഹുല് ഷെയ്ക്ക് (24), സജഞയ് (32), ഷെരീഫുള്‍ ഇസ്ലാം, കലാബത്ത് (35), ലല്ലു ഷെയ്ക്ക് (50), മൈദുല്‍ (25), ഉദുണ്ഡന് (35), സജല്‍ (26), ജോയ്നാല്‍ (40), മെഹദുല് (25), ഖിലാബോത്ത് (50), ഹദിഹുള് (20)
, എന്നിവര്‍ക്കാണ് പിരക്കേറ്റത്. ഇന്നലെ രാവിലെ ഏഴേകാലോടെ പുറപ്പുഴ-കുണിഞ്ഞി റോഡില്‍ കൊടികുത്തിയിലാണ് അപകടം. പുറപ്പുഴയിലേ പണിസ്ഥലത്തേക്ക് പോകുകയായിരുന്നു ഇവര്‍. കുണിഞ്ഞിയ ഭാഗത്തെ കുത്തനെയുള്ള ഇറക്കം ഇറങ്ങി വളവ് തിരിയുമ്പോഴാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുന്നത്.
റോഡിന്റെ വശത്ത് നിന്ന തെങ്ങിലും തേക്കിലുമിടിച്ച് 10 അടി താഴ്ചയിലേക്ക് വണ്ടി മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഡ്രൈവര്‍ ബിജു വാഹനത്തിന് അടിയില്‍പ്പെട്ടു പോയിരുന്നു.
നാട്ടുകാര്‍ വണ്ടി തള്ളി ഉയര്‍ത്തിയാണ് ഇയാളെ പുറത്തെടുത്തത്. തുടര്‍ന്ന് പരിക്കേറ്റവരെ കാരിക്കോട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ മൈദുല്‍, ഉദുണ്ഡന്, ശിശുഖാ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കരിങ്കുന്നം പോലീസും സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: