രാജാക്കാട്: പോലീസ് നടത്തിയ പരിശോധനയില്‍ 5 ലിറ്റര്‍ ചാരായവുമായി ഒരാള്‍ പിടിയില്‍. രാജാക്കാട് മുല്ലക്കാന ം കുരങ്ങുപാറ സ്വദേശി കുര്യാക്കോസ് (അപ്പച്ചന്-50) ആണ് പിടിയിലായത്. ഇന്നലെ രാവിലെ ബൈസണ്‍വാലി-ചൊക്രമുടി റോഡില്‍ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. തുടര്‍ന്ന് വാറ്റ് കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ഇയാള്‍ക്ക് വന്‍തോതില്‍ ചാരായ വില്‍പ്പനയുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങുന്നത്.
റോഡിലൂടെ നടന്ന് വരികയായിരുന്ന കുര്യാക്കോസിന്റെ കൈയില്‍ സൂക്ഷിച്ചിരുന്ന കന്നാസില്‍ നിന്നുമാണ് ചാരായം പോലീസ് പിടികൂടിയത്. തുടര്‍ന്ന് ഇയാളെ ചാരായം വാറ്റുന്ന ചൊക്രമുടിയിലെ മലയുടെ മുകളിലെത്തിച്ചും തെളിവെടുത്തു. സ്വന്തം പേരിലുള്ള ഏക്കറുകണക്കിന് ഭൂമിലാണ് വാറ്റ് നടത്തി വന്നിരുന്നത്. ഇവിടെ നിന്നും ആയിരം ലിറ്ററിന്റെ ക്യാനുകളിലാക്കി സൂക്ഷിച്ചിരുന്ന 2000 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. റോഡില്‍ നിന്നും 4.5 കിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ചാണ് പോലീസ് ഇവിടെ എത്തിയത്. എസ്ഐ അനൂപ്മോന്‍ പി ഡി, ഉദ്യോഗസ്ഥരായ ഷാജി പി സി, സജയ് മങ്ങാട്ട്, രമേശ് എന്നിവസംഘമാണ് കേസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ മുമ്പും സമാനമായ കേസുള്ളതായാണ് പോലീസ് നല്കുന്ന വിവരം. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: