ആലപ്പുഴ: ആര്‍എസ്എസ് പ്രവര്‍ത്തകനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി അക്രമിക്കുകയും വീട്ടില്‍ കയറി മാതാപിതാക്കളെയും സഹോദരങ്ങളെയും ഭീഷണിപ്പെടുത്തുകയും ചെയ്ത സിപിഎമമ്മുകാരെ പോലീസ് സംരക്ഷിക്കുന്നു. പ്രതിഷേധം വ്യാപകം. ആര്‍എസ്എസ് മുല്ലയ്ക്കല് മണ്ഡലം ശാരീരിക് ശിക്ഷണ്‍ പ്രമുഖ് തിരുമല കൂട്ടുമ്മല്‍ രഞ്ജിത്തിനാണ് മര്‍ദ്ദനമേറ്റത്. അവശനിലയിലായ രഞ്ജിത്തിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടികജാതിക്കാരനായ രഞ്ജിത്തിനെ ജാതിപ്പേരു പറഞ്ഞ് ആക്ഷേപിക്കുകയും തടിക്കഷണമുപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. അഖിലേഷ്, അജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. പിന്നീട് അഭിലാഷ്, ഗിരീഷ് എന്നിവരുടെ നേതൃത്വത്തില്‍ രഞ്ജിത്തിന്റെ വീട്ടിലെത്തി മാതാപിതാക്കളെയും സഹോദരിയെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലീസില്‍ പരാതി നല്കിയാല് മകനെ ജീവനോടെ കാണില്ലെന്നായിരുന്നു ഭീഷണി. ഇതുസംബന്ധിച്ച് സൗത്ത് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ തയ്യാറായില്ല.ഒരുവിഭാഗം സിപിഎമ്മുകാര്‍ കൊലവിളിയുമായി പ്രദേശത്ത് അഴിഞ്ഞാടുകയാണ്. തുടക്കത്തിലേ നടപടിയെടുത്തില്ലെങ്കില്‍ പ്രദേശത്ത് വന്‍ സംഘര്‍ഷമുണ്ടാവാന്‍ സാദ്ധ്യതയുണ്ട്. പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി അമ്പലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്ത് ആവശ്യപ്പെട്ടു. സിപിഎം ഗുണ്ടകള്‍ക്ക് ഒത്താശ ചെയ്യുന്ന നടപടി നാടിന് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: