കുറവിലങ്ങാട്: മനോനില തെറ്റിയ യുവതി നടുറോഡില്‍ വനിതാ പൊലീസുകാരെ ആക്രമിച്ചു. ആക്രമണത്തില്‍ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഒരാളുടെ കൈയ്ക്ക് കടിയേറ്റു. മറ്റൊരാളിന്റെ കൈ മാന്തിക്കീറി. ഇറ്റലിയില്‍നിന്നും വന്നതാണെന്ന് പറഞ്ഞാണ് നെടുമ്പശ്ശേരി എയര്‍പോര്‍ട്ടില്‍നിന്നും പാമ്പാടിയിലെ ധ്യാനകേന്ദ്രത്തിലേക്ക് യുവതി ടാക്സി വിളിച്ചത്.
മൂവാറ്റുപുഴ പിന്നിട്ടതോടെ ഡ്രൈവര്‍ക്ക് വഴിതെറ്റിയതായി യുവതി പറഞ്ഞു. ഇല്ലെന്ന് ഡ്രൈവര്‍ പറഞ്ഞെങ്കിലും വിശ്വസിച്ചില്ല. കാളികാവ് പള്ളിക്കുസമീപം എത്തിയതോടെ യുവതി ബഹളംവച്ചു. കാര്‍ നിര്‍ത്തിയില്ലെങ്കില്‍ പുറത്തേക്ക് ചാടുമെന്ന് ഭീഷണിമുഴക്കി. നിര്‍ത്തിയ വാഹനത്തിനു പുറത്തിറങ്ങിയ യുവതി കുറവിലങ്ങാട് ഭാഗത്തേക്ക് റോഡിന്റെ മദ്ധ്യത്തിലൂടെ നടന്നു. വിവരം അറിഞ്ഞെത്തിയ പോലീസ് യുവതിയോട് സംസാരിച്ചെങ്കിലും അനുസരിക്കാന്‍ കൂട്ടാക്കിയില്ല. റോഡിന്റെ സെന്‍ട്രല്‍ ലൈനിലൂടെനടന്നുനീങ്ങി. സ്റ്റേഷനുസമീപമെത്തിയപ്പോള് സേ്റ്റേഷനിലേക്ക് കയറാന്‍ യുവതിയോട് ആവശ്യപ്പെട്ടു. അനുസരിക്കാതെ മുന്നോട്ട് ഓടി. ഇതിനിടെ പൊലീസുകാരികളായ രാജിമോളും, ഇന്ദുവും യുവതിയെ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചു. ഈ സമയം ഇരുവരേയും യുവതി ആക്രമിച്ചു. തുടര്‍ന്ന് യുവതിയെ പിടികൂടി മോനിപ്പള്ളിയിലെ സ്വകാര്യ മാനസികരോഗ ചികിത്സാകേന്ദ്രത്തില്‍ എത്തിച്ചു. യുവതിയുടെ ബാഗില്‍നിന്നും പാസ്പോര്‍ട്ട് കണ്ടെടുത്ത് ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: