കടുത്തുരുത്തി: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തില്‍ ഭരണപക്ഷമായ യുഡിഎഫ് മുന്നണിയിലെ പടലപിണക്കം മുതലാക്കുവാന്‍ എല്‍ഡിഎഫ് അണിയറയില്‍ നീക്കം തുടങ്ങി. ഭരണത്തിലിരിക്കുവാന്‍ യുഡിഎഫില്‍ മതിയായ അംഗബലമില്ലെന്നും ആരോപിച്ച് പ്രതിപക്ഷമായ എല്‍ഡിഎഫ് ജില്ലാ പഞ്ചായത്ത്് സെക്രട്ടറിയോട് അവിശ്വാസ പ്രമേയത്തിനുളള അനുമതി തേടി.
ഇതോടെ സെക്രട്ടറി ഇലക്ഷന് കമ്മീഷനെ വിവരമറിയിക്കുകയും തുടര്‍ന്ന് 15 ദിവസത്തിനുളളില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുകയും ചെയ്യും. പസിഡന്റ് സ്ഥാനത്തെ ചൊല്ലി കേരള കോണ്‍ഗ്രസ്സ് അംഗങ്ങളായ ലൂസമ്മ ജെയിംസും അന്നമ്മ രാജവും തമ്മിലാണ് ഭിന്നതയാണ് പ്രശ്നത്തിനിടയാക്കിയത്.
നിലവിലെ ബ്ലോക്ക് പ്രസിഡന്റായ ലൂസമ്മക്ക് ഒന്നര വര്‍ഷവും അന്നമ്മക്ക് ഒന്നര വര്‍ഷമായി കേരള കോണ്‍ഗ്രസ്സ് പാര്‍ട്ടി നേത്യത്വം പ്രസിഡന്റ് സ്ഥാനം വീതിച്ചു നല്‍കിയിരുന്നു.എന്നാല്‍ ഒന്നര വര്‍ഷത്തിന് ശേഷവും ലൂസമ്മ പാര്‍ട്ടി പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്ത് തുടരുകയാണ്. ഇതില്‍ പ്രതിക്ഷേധിച്ച് പാര്‍ട്ടി നേത്യത്വവുമായി ഇടഞ്ഞ് അന്നമ്മ ഇടത് പക്ഷത്തിന് അനുകുലമായ നിലപാടുകള്‍ സ്വീകരിച്ചതോടെയുമാണ് ഭരണമാറ്റത്തിന് കളമെരുങ്ങിരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്തില്‍ ആകെ 13 അംഗങ്ങളില്‍ 6 പേര് എല്‍ഡിഎഫും 6 പേര് യുഡിഎഫും ഒരു സ്വതന്ത്രനുമാണുളളത്. സ്വതന്ത്രന്റെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം നടത്തുന്നത്. അവിശ്വാസ പ്രമേയത്തിന് മുമ്പ് യുഡിഎഫിലെ ഭിന്നത പരിഹരിച്ചില്ലെങ്കില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: