ആലക്കോട്: പതിനൊന്നാമത് അരങ്ങം ഹിന്ദുമേളക്ക് തുടക്കമായി. ഇന്നലെ വൈകുന്നേരം ആലക്കോട് പിആര്‍ രാമവര്‍മ്മരാജ പ്രതിമയില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് പതാകയുയര്‍ത്തലും നടന്നു. അരങ്ങം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ നിന്ന് സമ്മേളന വേദിയിലേക്ക് നടന്ന ദീപപ്രയാണത്തിന് ശേഷം സ്വാഗതസംഘം ചെയര്മാന് വി.പി.ദാസന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ അമൃതാനന്ദമയീമഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. അജിത്ത് രാമവര്‍മ്മ, എം.ജി.രാമകൃഷ്ണന്, സി.കെ.ജി.മാസ്റ്റര്‍, പി.എം.ചന്ദ്രശേഖരന്, സി.വിജയമ്മ ടീച്ചര്‍, ടി.എസ്.ജയരാജന്, പി.കെ.ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സര്‍വ്വൈശ്വര്യപൂജ, ഗാനസന്ധ്യ, നൃത്തനൃത്യങ്ങള്‍ എന്നിവ അരങ്ങേറി. ഇന്ന് രാവിലെ 8.30 മുതല്‍ നാരായണീയ പാരായണം, 9.30 മുതല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 ഓളം ടീമുകള്‍ പങ്കെടുക്കുന്ന ആതിരയരങ്ങ്-തിരുവാതിരക്കളി മത്സരം, 12.30 ന് കേരളനടനം എന്നിവ നടക്കും. ഉച്ചക്ക് 1.30 ന് നടക്കുന്ന മാതൃസംഗമം പി.കെ.ഗിരിജാമണി ഉദ്ഘാടനം ചെയ്യും. സുമ പ്രഭാകരന് അധ്യക്ഷത വഹിക്കും. ഡോ.പ്രിയദര്ശന്ലാല് മുഖ്യപ്രഭാഷണം നടത്തും. വത്സല ഗോപിനാഥ്, കെ.ദേവി തുടങ്ങിയവര്‍ സംസാരിക്കും. വൈകുന്നേരം 5 മണിക്ക് ക്ഷീരകര്‍ഷകരെയും വിമുക്തഭടന്മാരെയും ആദരിക്കുന്ന ജയ് ജവാന് ജയ് കിസാന്‍ പരിപാടിയില്‍ ശിവശങ്കരന് നായര്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ കാശ്മീരില്‍ കൊലചെയ്യപ്പെട്ട കൊടോളിപ്രത്തെ സി.രതീഷിന്റെ വൃദ്ധ മാതാവ് ഓമനയമ്മയെ ആദരിക്കും. പ്രവീണ്‍ കോടോത്ത് മുഖ്യപ്രഭാഷണവും ആദരിക്കല്‍ ചടങ്ങും നടത്തും. ടി.എന്‍.സദാശിവന് മാസ്റ്റര്‍, പി.വി.ബാലന്, സുകുമാരന്‍ നായര്‍ വടക്കനാട്ട്, ബി.ശ്രീകുമാര്‍, പി.സതീഷ് കുമാര്‍, കെ.ജയാനന്ദന് തുടങ്ങിയവര്‍ സംസാരിക്കും. വൈകുന്നേരം 6 മണിക്ക് ശ്രീനാരായണ ഗുരുദേവന്റെ നമുക്ക് ജാതിയില്ല വിളംബരത്തെ ആസ്പദമാക്കി ഡോ.പ്രിയദര്ശന് ലാലിന്റെ പ്രഭാഷണം, തുടര്‍ന്ന് കഥാപ്രസംഗം, നൃത്തനൃത്യങ്ങള്‍ എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: