ഇരിട്ടി: തില്ലങ്കേരിയി മേഖലയില്‍ കാട്ടുപന്നിയുടെ അക്രമത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. മുടക്കോഴിയിലെ കുമിയാടന് മുകുന്ദന് (85), കരുവള്ളിയിലെ മാലോടന്‍ മമ്മൂട്ടി (70), പുതിയടത്ത് ഗോവിന്ദന് (65), കരുവള്ളി മുണ്ടോല്‍ വയലിലെ ഷാനിഫ് (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ മുകുന്ദന്, മമ്മൂട്ടി എന്നിവരെ പരിയാരം മെഡിക്കല്‍ കോളേജിലും ഗോവിന്ദനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും, ഷാനിഫിനെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലും പ്രേവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു കാട്ടുപന്നി ആക്രമണം. ആദ്യം പറമ്പില്‍ കൃഷിപ്പണിയില്‍ ഏര്‍പ്പെട്ട മുകുന്ദനെയാണ് പന്നി കുത്തി പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് ഇവിടെ നിന്നും ഓടി കരുവള്ളിയിലെത്തിയ പന്നി റോഡരികില്‍ ഗുമുട്ടി കട നടത്തുകയായിരുന്ന മമ്മൂട്ടിയെ കടയില്‍ ആയരി ആക്രമിച്ചു. മമ്മൂട്ടിയുടെ കഴുത്തിനും, കാലിലും വയറിലും ഗുരുതരമായി പരിക്കേറ്റു. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മമ്മൂട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. പന്നി ഇതിനുശേഷം നടന്നുപോവുകയായിരുന്ന ഷാനിഫിനെയും ആക്രമിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വിവരമറിഞ്ഞു സ്ഥലത്തെത്തി വനം വകുപ്പ് ഉദേ്യാഗസ്ഥരുമായി ബന്ധപ്പെട്ടു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ തിരച്ചിലിനിടയില്‍ പന്നിയെ മുണ്ടോല്‍ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: