കൊച്ചി : വാഹനത്തിന് വന്‍ വിലക്കുറവ്, രജിസ്റ്റര്‍ ചെയ്തുകിട്ടാന്‍ വലിയ തിരക്ക്. സൗജന്യം പരമാവധി കൊടുക്കാന്‍ വാഹനക്കമ്പനികള് മത്സരിച്ചപ്പോള്‍ സമയത്തെ പിടിച്ചുകെട്ടാനായിരുന്നു വാഹന രജിസ്ട്രേഷന് ഓഫീസുകളില്‍ പരിശ്രമം.
ബിഎസ് 4 മലിനീകരണ നിയന്ത്രണ മാനദണ്ഡം നിലവില്‍ വരും മുമ്പ് കാര്യം നടത്താന്‍ മിന്നല്‍ വേഗത്തിലായിരുന്നു ഇന്നലെ രാജ്യവ്യാപകമായി വാഹന വില്‍പ്പന. അതിനേക്കാള്‍ വേഗത്തില്‍ പല ഓഫീസുകളിലും രജിസ്ട്രേഷന്. ഭാരത് സ്റ്റേജ് മൂന്ന് വാഹനങ്ങള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ രജിസ്ട്രേഷന് അനുവദിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണിത്.
വാഹന ഡീലര്‍മാര്‍ വന്‍തോതില്‍ വിറ്റഴിച്ചു. 60 ശതമാനം വരെ വിലകുറച്ച് വാഹനം വിറ്റ കമ്പനികളുണ്ട്. ഇരു ചക്രവാഹനങ്ങള്‍ക്ക് 15,000 രൂപവരെ ഇളവ് കമ്പനികള്‍ പരസ്യത്തില്‍ നല്കി, 60 ശതമാനം വരെ ഇളവില്‍ വാങ്ങിയവരുണ്ട്. മിക്ക ജില്ലയിലും ഇന്നലെ ഒറ്റ ദിവസത്തെ രജിസ്ട്രേഷന് സാധാരണയുടെ ഇരട്ടിയായെന്നാണ് റിപ്പോര്‍ട്ട്.
ഇരുചക്ര വാഹന രജിസ്ട്രേഷനാണ് കുതിച്ചുയര്‍ന്നത്. എറണാകുളം ജില്ലയില്‍ ആര്‍ടി ഓഫിസുകള്‍ക്ക് പരിധിയിലുള്ള സബ് ഓഫിസുകളില്‍ വെള്ളിയാഴ്ച ഉച്ചവരെ വാഹനങ്ങളുടെ താല്കാലിക രജിസ്ട്രേഷന് മറ്റു ദിവസങ്ങളെ അപേക്ഷിച്ച് ഇരട്ടിയോളമായി.
എറണാകുളം ആര്‍ടി ഒയുടെ കീഴിലുള്ള സബ് ഓഫിസുകളില്‍ ഉള്‍പ്പെടെ 700 ല്‍പ്പരം വാഹനങ്ങളാണ് ഇന്നലെ മാത്രം രജിസ്ട്രേഷന് നടത്തിയത്. മൂവാറ്റുപുഴ ആര്ടിഓഫിസുകള്ക്ക് കീഴിലുള്ള പെരുമ്പാവൂര്‍, കോതമംഗലം സബ് ഓഫിസുകള്‍ ഉള്‍പ്പെടെ വാഹന രജിസ്ട്രേഷനില്‍ കാര്യമായി കൂടിയില്ല.
മൂവാറ്റുപുഴയില്‍ 40-45 എണ്ണം മാത്രമായിരുന്നു രജിസ്ട്രേഷന്. താല്കാലിക രജിസ്ട്രേഷനെടുത്ത വാഹനങ്ങളില്‍ 70 ശതമാനവും ഇരുചക്ര വാഹനങ്ങളായിരുന്നു. വാഹന ഡീലര്‍മാര്‍ ഏറ്റവും കുടുതല്‍ കേന്ദ്രീകരിക്കുന്ന ആര്‍ടി ഓഫിസ് പരിധികളിലാണ് രജിസ്ട്രേഷന് കൂടുതല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: