ന്യൂദല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഹിമാചലിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി വീരഭദ്ര സിങ്ങിനും ഭാര്യ പ്രതിഭാ സിങ്ങിനുമെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. എല്‍ഐസി ഏജന്റുമാരായ ആനന്ദ് ചൗഹാന്, ചുന്നി ലാല്‍ എന്നിവരും കേസില്‍ പ്രതികളാണ്.
2016 സപ്തംബര്‍ 23നാണ് സിബിഐ കേസെടുത്തത്. 2009 മുതല്‍ 2012 വരെ കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. മുഖ്യമന്ത്രിക്കും ഭാര്യക്കുമായി 10.3 കോടിയുടെ സമ്പാദ്യമുണ്ടെന്നും ഇത് യഥാര്‍ത്ഥ സമ്പാദ്യത്തിന്റെ 192 ശതമാനം അധികമാണെന്നും സിബിഐ പറയുന്നു.
ദല്‍ഹിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആറ് തവണ മുഖ്യമന്ത്രിയായ സിങ്ങിനെതിരെ കുരുക്ക് മുറുകുന്നത് ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: