തിരുവനന്തപുരം: കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു. ദൈവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. രാജ്ഭവനില്‍ സംഘടിപ്പിച്ച ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.
ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് ഫോണ്‍വിളി വിവാദത്തെ തുടര്‍ന്ന് രാജിവച്ച ഒഴിവിലേക്കാണ് തോമസ് ചാണ്ടി എത്തിയിരിക്കുന്നത്. ഗതാഗത വകുപ്പാണ് തോമസ് ചാണ്ടിയും കൈകാര്യം ചെയ്യുക. മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷികളായി.
വലിയ തോതില്‍ കടക്കെണിയിലായ കെഎസ്ആര്‍ടിസിയെ രക്ഷിക്കുമെന്ന് തോമസ് ചാണ്ടി രാവിലെ അറിയിച്ചിരുന്നു. കെ. കരുണാകരന് രൂപീകരിച്ച ഡി.ഐ.സിയുടെ ടിക്കറ്റിലാണ് കുട്ടനാട് മണ്ഡലത്തില്‍ നിന്ന് 2006ല്‍ തോമസ് ചാണ്ടി നിയമസഭയിലെത്തുന്നത്. 2011ല്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി രണ്ടാം വിജയം. 2016ല്‍ ഹാട്രിക് വിജയം. സംസ്ഥാന രൂപവത്കരണത്തിനു ശേഷം കുട്ടനാട് മണ്ഡലത്തെ പ്രതിനിധാനം ചെയ്ത് മന്ത്രിസഭയില്‍ എത്തുന്നത് ആദ്യ വ്യക്തിയാണ് തോമസ് ചാണ്ടി.
ധനമന്ത്രി ഡോ. തോമസ് ഐസക്, എക്സൈസിന്റെ ചുമതലയുള്ള പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്, സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന് എന്നിവരാണ് ആലപ്പുഴ ജില്ലയില്‍ നിന്നുള്ള മറ്റ് മന്ത്രിമാര്‍. ശശീന്ദ്രന് താമസിച്ച കാവേരി തന്നെയാവും ഔദ്യോഗിക വസതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: