ന്യൂദല്‍ഹി: ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 2018ല്‍ 7.7 ശതമാനമായി ഉയരുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി.
ന്യൂ ഡവലപ്മെന്റ് ബാങ്കിന്റെ രണ്ടാമത് വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ, ചൈന, ബ്രസീല്‍, റഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മ 2015ല്‍ രൂപം കൊടുത്തതാണ് എന്‍ഡിബി.
ആഗോള സാമ്പത്തിക മേഖല വളര്‍ച്ചയിലാണ്. നടപ്പു വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7.2 ശതമാനം വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2018ല്‍ എത്തുമ്പോള്‍ ഇത് 7.7 ശതമാനമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജെയ്റ്റ്ലി പറഞ്ഞു.
അതിനിടെ രാജ്യത്തിന്റെ അടുത്ത അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 64,600 കോടി ഡോളര്‍ ആവശ്യമുണ്ട്. രാജ്യത്തിന്റെ ഈ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ഡിബി പ്രത്യേക ഫണ്ട് അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: